ജില്ലയിൽ 390 വ്യാപാര സ്ഥാപനങ്ങളിലും 18 പെട്രോൾ പന്പുകളിലും പരിശോധന നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/images-18.jpeg?resize=720%2C426&ssl=1?v=1680767676)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ 390 വ്യാപാര സ്ഥാപനങ്ങളിലും 18 പെട്രോൾ പന്പുകളിലും പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 364 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇവരിൽ നിന്നും 3,25,500 രൂപ പിഴ ഈടാക്കി.
അളവുതൂക്ക ഉപകരണങ്ങൾ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരാവശ്യത്തിന് ഉപയോഗിച്ച 339 സ്ഥാപനങ്ങൾക്കെതിരെയും പരിശോധന സമയം രേഖകൾ ഹാജരാക്കാത്ത ഒരു സ്ഥാപനത്തിനെതിരെയും രജിസ്ട്രേഷൻ എടുക്കാതെ ഉത്പ്പന്നങ്ങൾ പായ്ക്ക് ചെയ്ത് വില്പന നടത്തിയ 15 സ്ഥാപനങ്ങൾക്കെതിരെയും നിർദ്ദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തിയ ഒൻപത് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും മിന്നൽ പരിശോധന ശക്തമാക്കി നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളർ എസ്. ഷെയ്ക്ക് ഷിബു അറിയിച്ചു.
പരിശോധനയ്ക്ക് ഫ്ളൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കണ്ട്രോളർ സി. ഷാമോൻ, അസിസ്റ്റന്റ് കണ്ട്രോളർ ഷിന്േറാ എബ്രാഹം, ഇൻസ്പെക്ടർമാരായ എൽദോ ജോർജ്, യു.വി.വിപിൻ, എം.എ.അബ്ദുള്ള, സജ്ഞയ് സോമൻ എന്നിവർ നേത്യത്വം നൽകി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)