Thodupuzha

സ്വകാര്യ ലാബുകളിലും മറ്റും നടത്തുന്ന കോവിഡ് രോഗ നിർണയ പരിശോധനയുടെ ഫലത്തിൽ വ്യക്തതയില്ലാത്തത് ആളുകളെ വലയ്ക്കുന്നു.

തൊടുപുഴ: സ്വകാര്യ ലാബുകളിലും മറ്റും നടത്തുന്ന കോവിഡ് രോഗ നിർണയ പരിശോധനയുടെ ഫലത്തിൽ വ്യക്തതയില്ലാത്തത് ആളുകളെ വലയ്ക്കുന്നു. സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് രണ്ട് സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധന ഫലം ലഭിച്ചപ്പോൾ ലാബിൽ നിന്നും കിട്ടിയതിന്‍റെ വിപരീത ഫലം. ലാബിൽ ഫലം പോസിറ്റീവ് കാണിച്ചപ്പോൾ രണ്ട് ആശുപത്രികളിൽ നടത്തിയ പരിശോധനയിലും ഫലം നെഗീറ്റീവ്. തുടർന്ന് കോവിഡ് പരിശോധന നടത്തിയയാൾ ആരോഗ്യ മന്ത്രിയ്ക്ക് പരാതി നൽകി.

 

വെങ്ങല്ലൂർ സ്വദേശി ചെന്നൈയ്ക്ക് പോകുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം മങ്ങാട്ടുകവലയ്ക്കു സമീപമുള്ള ലാബിൽ കോവിഡ് ടെസ്റ്റ് നടത്തിയത്. ഫലം ലഭിച്ചപ്പോൾ പോസിറ്റീവ്. ലാബ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പധികൃതർ ഇദ്ദേഹത്തോട് ക്വാറന്ൈ‍റനിൽ കഴിയാൻ നിർദേശിച്ചു.

 

എന്നാൽ മറ്റു ലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാലും റിസൽട്ടിൽ സംശയം തോന്നിയതിനാലും ഉടൻ തന്നെ വെങ്ങല്ലൂരുള്ള സ്വകാര്യ ആശുപത്രിയിൽ ആന്‍റിജൻ പരിശോധന നടത്തി. റിസൽട്ട് വന്നപ്പോൾ ഫലം നെഗറ്റീവ്. സംശയ നിവാരണത്തിനായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആർടിപിസിആർ പരിശോധന നടത്തിയപ്പോഴും ഫലം നെഗറ്റീവായിരുന്നു. ഇത്തരത്തിൽ സ്വകാര്യ ലാബിലെയും ആശുപത്രിയിലെയും പരിശോധന റിപ്പോർട്ട് വ്യത്യസ്തമായി ലഭിച്ചതിനാലാണ് പരിശോധന നടത്തിയയാൾ ആരോഗ്യ മന്ത്രിയ്ക്കു പരാതി നൽകാൻ തീരുമാനിച്ചത്.

 

വളരെ അടിയന്തരമായി ചെന്നൈയ്ക്ക് പോകാനാണ് സർട്ടിഫിക്കറ്റിനായി സ്വകാര്യ ലാബിൽ പരിശോധന നടത്തിയതെന്ന് ഇദ്ദേഹം പറഞ്ഞു. പരിശോധന ഫലം പോസിറ്റീവായതോടെ യാത്ര മുടങ്ങി. കൂടാതെ കോവിഡ് പോസിറ്റീവാണെന്നിഞ്ഞ് വീട്ടുകാരുൾപ്പെടെ വിഷമത്തിലുമായി. അതിനാൽ സ്വകാര്യ ലാബുകളുടെ വിശ്യാസ്യതയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.

Related Articles

Back to top button
error: Content is protected !!