Thodupuzha

ജില്ലാ വികസന കമ്മീഷണറായ അർജുൻ പാണ്ഡ്യൻ ഇനി പുതിയ കർമപഥത്തിലേക്ക്

തൊടുപുഴ: ജില്ലാ വികസന കമ്മീഷണറായ അർജുൻ പാണ്ഡ്യൻ ഇനി പുതിയ കർമപഥത്തിലേക്ക്. ജില്ലയുടെ പുത്രനായ അർജുൻ പാണ്ഡ്യനെ ഹൃദയംകൊണ്ടാണ് ജില്ലാ വികസന കമ്മീഷണർ എന്ന നിലയിൽ ഇടുക്കിക്കാർ സ്വീകരിച്ചത്. ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറായാണ് ജില്ലയിൽനിന്നു അദ്ദേഹം താത്കാലികമായി മാറുന്നത്. ഹൈറേഞ്ചിൽനിന്നുള്ള ആദ്യ ഐഎഎസുകാരനെന്ന നിലയിൽ ജില്ലയുടെ വികസന കുതിപ്പിന് പുത്തൻ ഉണർവ് നൽകി നിശ്ചയദാർഢ്യത്തോടെ അദ്ദേഹം പ്രവർത്തിച്ചു. ഇടുക്കി മെഡിക്കൽ കോളജ് സ്പെഷൽ ഓഫീസർ എന്ന നിലയിൽ ആശുപത്രി വികസനത്തിനായി അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പ് സ്പെഷൽ ഓഫിസറായിരുന്ന അദ്ദേഹം വൈകാതെ ഇവിടെ ആദ്യഘട്ടപരിശീലനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുന്നതിന് നേതൃത്വം നൽകി. ടൂറിസം വികസനത്തിന്‍റെ അനന്തസാധ്യതകളിലേക്ക് വാതിൽ തുറന്ന് പെരിയാർ നദിയിലെ അയ്യപ്പൻകോവിലിൽ കയാക്കിംഗ് സാഹസികയാത്രയ്ക്ക് തുടക്കം കുറിച്ചതും അർജുൻ പാണ്ഡ്യന്‍റെ ആശയമായിരുന്നു.

സമുദ്ര നിരപ്പിൽനിന്നു 5,760 മീറ്റർ ഉയരത്തിലുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ-2 (ഡികെഡി -2) എന്ന കൊടുമുടി കീഴടക്കി സാഹസിക പർവതാരോഹണത്തിലും അദ്ദേഹം തന്‍റെ മുദ്ര പതിപ്പിച്ചു. 2016 ൽ ഐഎഎസ് നേടിയ അർജുൻ പാണ്ഡ്യൻ 2019ൽ ഒറ്റപ്പാലം സബ് കളക്ടറായി ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടർ ആയിരിക്കെയാണ് സ്വന്തം ജില്ലയിൽതന്നെ വികസന കമ്മീഷണറായി ചുമതലയേറ്റെടുക്കുന്നത്.

Related Articles

Back to top button
error: Content is protected !!