ChuttuvattomThodupuzha

തൊടുപുഴയിലെ ഹോട്ടലുകളിലും ബാറുകളിലും വ്യാപക പരിശോധന നടത്തി

തൊടുപുഴ: നഗരസഭ പരിധിയിലെ ഹോട്ടലുകളിലും ബാറുകളിലും നഗരസഭ ആരോഗ്യ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടത്തി. ശുചിത്വം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എന്നിവയില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്.നഗരപരിധിയിലുള്ള 5 ബാറുകളിലും മൂന്ന് ഹോട്ടലുകളിലും പരിശോധന നടത്തിയതില്‍ 2 രണ്ടു ബാര്‍ ഹോട്ടലുകളില്‍ നിന്നും പാകം ചെയ്ത പഴകിയ ഭക്ഷണസാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി.

എംജി സ്‌ക്വയറിലുള്ള ഹോട്ടല്‍ സീസര്‍ പാലസ്, പുളിമൂട് ജംഗ്ഷനിലുള്ള ഹോട്ടല്‍ സിലോണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് പാകം ചെയ്ത അല്‍ഫാം, ബീഫ് ഫ്രൈ ചിക്കന്‍ ഫ്രൈ എന്നിവ കണ്ടെത്തിയത്. ഹോട്ടല്‍ സിലോനില്‍ നിന്ന് രണ്ട്കിലോ പ്ലാസ്റ്റിക് ക്യാരിബാഗുകളും, നാലു പായ്ക്കറ്റ് സ്‌ട്രോയും കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കുകയും കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കുന്ന പക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമം നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് രാജ്, ബിജോ മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രജീഷ് കുമാര്‍ എന്‍ എച്, ദീപാ പി വി എന്നിവര്‍ പരിശോധനയ്ക്ക്നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!