Thodupuzha

ബസ് ജീവനക്കാർ തമ്മിൽ പോര് : പരിഭ്രാന്തരായി യാത്രക്കാർ

തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാരുടെ കൈയാങ്കളിയും ഗുണ്ടായിസവും പതിവാകുന്നു. വെള്ളിയാഴ്ച വൈകുന്നേരം സ്റ്റാന്‍ഡിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബസ് ഡ്രൈവറുടെ തല അടിച്ചു പൊട്ടിച്ചു. തൊടുപുഴ-ചെപ്പുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാഴി ബസിലെ ഡ്രൈവര്‍ റോബിനെയാണ് തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തച്ചുപറമ്പന്‍ ബസിലെ ജീവനക്കാര്‍ ആക്രമിച്ചത്. നഗരത്തിലെ മോര്‍ ജംഗ്ഷനില്‍ വച്ചുണ്ടായ ഓവര്‍ടേക്കിംഗിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. മോര്‍ ജംഗ്ഷനില്‍വച്ച് ഇവര്‍ തമ്മില്‍ സമയക്രമത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പാലാഴി ബസ് സ്റ്റാന്‍ഡിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തില്‍ കയറിയ തച്ചുപറമ്പന്‍ ബസ് ജീവനക്കാരായ സലാം, സുഭാഷ് എന്നിവര്‍ ടിക്കറ്റ് മെഷീന്‍കൊണ്ട് റോബിനെ ആക്രമിക്കുകയായിരുന്നു.മറ്റു ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ മറ്റുള്ളവര്‍ പിന്‍വാ്വി. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചതോടെ പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.തലയ്ക്കു പരിക്കേറ്റ റോബിന്‍ ചികിത്സയിലാണ്.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു യാത്രക്കാരുടെ മുന്നിലാണ് ആക്രമണം നടന്നത്. പതിവായി ഇവിടെ ബസ് ജീവനക്കാര്‍ തമ്മിലടിക്കുന്നതും അസഭ്യവര്‍ഷം നടത്തുന്നതും പതിവാണ്. ചില ബസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നും നാട്ടുകാരും വ്യാപാരികളും പറയുന്നു. ഇവര്‍ക്ക് ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിയുടെ ഒത്താശയമുണ്ട്.
ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റവും കൈയാങ്കളിയും പതിവാണെങ്കിലും സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ഡ്യൂട്ടി ക്കുണ്ടാകുക. സംഘര്‍ഷം അറിഞ്ഞാലും ഇതു പതിവു പരിപാടിയായതിനാല്‍ പോലീസ് എത്തുന്നത് വൈകിയാണെന്ന് ആക്ഷേപമുണ്ട്.അക്രമം നടത്തുന്ന ബസ് ജീവനക്കാര്‍ക്കും ഇവരെ നിയന്ത്രിക്കാത്ത ചില ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചാല്‍ ഇതിനു അറുതിവരുത്താന്‍ കഴിയുമെന്നാണ് മറ്റ് ബസുടമകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം കോലാനിയില്‍ കെഎസ്ആര്‍ടി അസിസ്റ്റന്‍സിനു പിന്നിലിടിപ്പിക്കുകയും ജീവനക്കാരെ
കയേറ്റം ചെയ്യാനും ശ്രമിച്ച ഒടിയന്‍ എന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ബസ് ദിവസങ്ങള്‍ക്കു ശേഷമാണ് പുറത്തിറക്കിയത്.

 

 

Related Articles

Back to top button
error: Content is protected !!