CrimeThodupuzha

കഞ്ചാവ് കടത്തികൊണ്ട് വന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ

തൊടുപുഴ : കഞ്ചാവ് കടത്തികൊണ്ട് വന്ന കേസില്‍ പ്രതികള്‍ക്ക് കഠിന തടവും പിഴയും ശിക്ഷ. ദേവികുളം പടിക്കാപ്പ് കരയില്‍ രമേഷ് നിവാസില്‍ എം. അജിത്ത് (29), ദേവികുളം ഇരുമ്പുപാലം കരയില്‍ കൊല്ലമാവുകുടിയില്‍ കെ.ആര്‍. രാഹുല്‍ (29) എന്നിവരെയാണ് മൂന്ന് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവിനും തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജ് കെ.എന്‍. ഹരികുമാര്‍ ശിക്ഷ വിധിച്ചു.

2018 ഏപ്രില്‍ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. ഇരുവരും കൂടി 1.115 കിലോ ഗ്രാം കഞ്ചാവ് കടത്തി കൊണ്ടുവന്നുവെന്നാണ് കേസ്. കുമളി ചെക്‌പോസ്റ്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കലാമുദീന്‍. എസ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേസ്) കെ.യു. സണ്ണി, പ്രിവന്റീവ് ഓഫീസര്‍ ബെന്നി ജോസഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മാഹിന്‍ സലീം, ജോസ്. പി, ബിജുമോന്‍ പി.കെ, ജോസി വര്‍ഗീസ്, കെ.എന്‍. അനില്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കേസില്‍ പീരുമേട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന എം.എന്‍. ശിവപ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. രാജേഷ് ഹാജരായി.

 

Related Articles

Back to top button
error: Content is protected !!