Thodupuzha

തൊടുപുഴയാറ്റിൽ പാലത്തിന് താഴെയുള്ള കടവിൽ അറവുമാലിന്യം തള്ളാനായി എത്തിയ വാഹനം നഗരസഭാ ഹെൽത്ത് സ്ക്വാഡ് പിടികൂടി.

തൊടുപുഴ: നഗരസഭാ പരിധിയിലെ വെങ്ങല്ലൂർ ഭാഗത്ത് തൊടുപുഴയാറ്റിൽ പാലത്തിന് താഴെയുള്ള കടവിൽ അറവുമാലിന്യം തള്ളാനായി എത്തിയ വാഹനം നഗരസഭാ ഹെൽത്ത് സ്ക്വാഡ് പിടികൂടി. വെങ്ങല്ലൂർ സ്വദേശി അൻവർ കപ്രാട്ടിലിന്‍റെ പെട്ടിഓട്ടോയാണ് ചൊവ്വാഴ്ച പുലർച്ചെ നാലോടെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി. സന്തോഷ്, പ്രജീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. വേനൽ കനത്ത സമയത്ത് പുഴയിലെ ജലനിരപ്പുതന്നെ താഴ്ന്ന അവസരത്തിൽ ഇത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. സ്ക്വാഡിന്‍റെ പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും മാലിന്യം ഓരോരുത്തരും നിർമാർജനം ചെയ്യണമെന്നും ഹരിതകർമസേന പോലുള്ള സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!