Thodupuzha

വെള്ളിയാമറ്റം പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനി…

വെള്ളിയാമറ്റം: പഞ്ചായത്തിൽ കുടിവെള്ളം കിട്ടാക്കനി. അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തിലെ മലയോര മേഖലയിലുള്ളവർ ഇപ്പോൾ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്.വെള്ളിയാമറ്റം പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിനായി നെല്ലിക്കാമല മന്ദിരം പാറയിലും ഞരളംപുഴയിലുമായി രണ്ടു പദ്ധതികൾ ഉണ്ടായിട്ടും വേനലിന്‍റെ ആരംഭത്തിൽതന്നെ കുടിവെള്ളത്തിനായി ജനം കഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.വെള്ളിയാമറ്റത്തേക്കുള്ള കുടിവെള്ള വിതരണം കാഞ്ഞാറിലെ പന്പ്ഹൗസിൽ നിന്നാണ്. പന്പുഹൗസിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതാണ് ജലവിതരണം തടസപ്പെടാൻ കാരണമെന്നും മാലിന്യം നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ജല അഥോറിറ്റി അധികൃതർ പറഞ്ഞു.ഒരാഴ്ചയായി വെള്ളിയാമറ്റത്ത് ജലവിതരണം മുടങ്ങിയപ്പോൾതന്നെ വിവരം ജല അഥോറിറ്റിയെ അറിയിച്ചെങ്കിലും നടപടികൾ വൈകുകയാണെന്ന് പ്രസിഡന്‍റ് ഇന്ദു ബിജു പറഞ്ഞു.കാഞ്ഞാറിൽനിന്നും പന്പുചെയ്യുന്ന വെള്ളം തികയത്തതിനാൽ വെള്ളിയാമറ്റത്ത് പുതിയ പന്പുഹൗസ് കൂടി തുടങ്ങണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!