പി.ടി.തോമസ് എംഎൽഎയ്ക്ക് ജ·നാടിന്റെ കണ്ണീർ പ്രണാമം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/IMG-20211224-WA0002.jpg?resize=780%2C470&ssl=1?v=1640313990)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ/ചെറുതോണി: ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങൾക്കൊപ്പം നിന്നു പ്രവൃത്തിച്ച പി.ടി.തോമസ് എംഎൽഎയ്ക്ക് ജ·നാടിന്റെ കണ്ണീർ പ്രണാമം. വെല്ലൂരിൽ നിന്നും ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45നു ഭൗതികശരീരവുമായി പുറപ്പെട്ട ആംബുലൻസ് കേരള അതിർത്തിയായ കന്പംമെട്ടിൽ എത്തിയപ്പോൾതന്നെ ഇന്നലെ പുലർച്ചെ മൂന്നു പിന്നിട്ടിരുന്നു. ഇവിടെ നിന്നും മറ്റൊരു ആംബുലൻസിലാണ് മൃതദേഹം ഉപ്പുതോട്ടിലെ തറവാട് വീട്ടിൽ എത്തിച്ചത്. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കട്ടപ്പന രാജീവ് ഭവനിലും ആളുകൾക്ക് പൊതുദർശനത്തിന് അവസരമൊരുക്കി.
പുലർച്ചെ 4.10 -ഓടെയാണ് വീട്ടിൽ മൃതദേഹം എത്തിച്ചത്.ഇടുക്കി രൂപത മെത്രാൻ മാർ ജോണ് നെല്ലിക്കുന്നേൽ, സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ് റവ. സി. എസ്.ഫ്രാൻസിസ്, ഉപ്പുതോട് പള്ളി വികാരി ഫാ. ഫിലിപ്പ് പെരുന്നാട്ട് തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ മാത്യു കുഴൽനാടൻ, ഷാഫി പറന്പിൽ, ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ, മുൻ ജനറൽ സെക്രട്ടറി റോയി കെ.പൗലോസ്, മുൻ എംഎൽഎമാരായ വി.പി.സജീന്ദ്രൻ, അഡ്വ. ഇ.എം. ആഗസ്തി, നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, എ.പി.ഉസ്മാൻ, ബിജോ മാണി തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ചു. തുടർന്ന് രാവിലെ ആറോടെ മൃതദേഹം ഇടുക്കി ഡിസിസി ഓഫീസിൽ എത്തിച്ചു. ഇവിടെയും പ്രവർത്തകർക്ക് ആദരാഞ്ജലിയർപ്പിക്കാൻ അവസരമൊരുക്കി.
പിന്നീട് വിലാപയാത്ര തൊടുപുഴയിലേക്കു തിരിച്ചു.രാവിലെ 7.45-ഓടെ തൊടുപുഴ രാജീവ് ഭവനിൽ എത്തിച്ച തങ്ങളുടെ പ്രിയ നേതാവിന്റെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാനും അന്തിമോപചാരമർപ്പിക്കാനുമായി ആയിരങ്ങൾ ഒഴുകിയെത്തി.പി.ജെ.ജോസഫ് എംഎൽഎ ഉൾപ്പെടെയുള്ളവർ ഇവിടെ എത്തിയിരുന്നു.
വികാരനിർഭരമായാണ് തങ്ങളുടെ പ്രിയനേതാവിന് പ്രവർത്തകർ വിടചൊല്ലിയത്. 8.10-ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളത്തേക്ക് തിരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)