Kerala

കെഎസ്ആര്‍ടിസി ഇ-ബസ് ലാഭകണക്ക് പുറത്തുവന്നതില്‍ കെ.ബി ഗണേഷ് കുമാറിന് അതൃപ്തി; വിശദീകരണം തേടി

തിരുവനന്തപുരം : കെഎസ്ആര്‍ടിസി യുടെ ഇലക്ട്രിക്ക് ബസ് വരുമാനവുമായി ബന്ധപ്പെട്ട വാര്‍ഷിക കണക്ക് മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് അതൃപ്തി. കണക്ക് ചോര്‍ന്നതില്‍ മന്ത്രി ഗണേഷ്‌കുമാര്‍ സിഎംഡിയോട് വിശദീകരണം തേടി. ഇ- ബസ് നഷ്ടമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞപ്പോള്‍ ലാഭകരമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു.

ഇലക്ട്രിക് ബസുകള്‍ നഷ്ടത്തിലാണെന്ന മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ വാദം ശരിയല്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇ-ബസുകള്‍ക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ട്. ജൂലൈയില്‍ ഇത് 13.46 രൂപ വരെയായി ഉയര്‍ന്നിരുന്നുതാനും. 2023 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഈ കണക്കാകും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ്
ഡയറക്ടര്‍ (സിഎംഡി) ബിജു പ്രഭാകര്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയെന്നാണു സൂചന.

സ്മാര്‍ട് സിറ്റി, കിഫ്ബി പദ്ധതികള്‍ വഴി ലഭിക്കാനിരുന്ന 45 ഇ-ബസുകള്‍ക്കു പകരം ഡീസല്‍ ബസുകള്‍ വേണമെന്നാവശ്യപ്പെട്ട് കത്തു നല്‍കാന്‍ സിഎംഡി നിര്‍ദേശം നല്‍കിയിരുന്നു.950 ഇ-ബസുകള്‍ ലഭിക്കുന്ന പ്രധാനമന്ത്രി ഇ-സേവ ബസ് പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല.ബസും ഡ്രൈവറും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കുന്ന പദ്ധതിയാണത്. ലാഭവിഹിതം കേന്ദ്രത്തിനും നല്‍കണം. ഇ ബസുകളെത്തിയാല്‍ ഇന്ധനച്ചെലവില്‍ മാസം 15 കോടിയെങ്കിലും ലാഭിക്കാമെന്നാണ് കെഎസ്ആര്‍ടിസിയുടെ തന്നെ റിപ്പോര്‍ട്ട്.

Related Articles

Back to top button
error: Content is protected !!