ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ നടത്തുന്ന പരിശോധന തുടരുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/WhatsApp-Image-2022-09-05-at-9.51.26-AM-1.jpeg?resize=444%2C250&ssl=1?v=1662367914)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ നടത്തുന്ന പരിശോധന തുടരുന്നു. നാലു ദിവസത്തിനുള്ളിൽ 47 ക്രമക്കേടുകൾ കണ്ടെത്തി വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചു. 1,03,000 രൂപ പിഴ ഈടാക്കി. അളവ് തൂക്ക നിയമങ്ങൾ ലംഘിച്ച് യഥാസമയം മുദ്രപതിപ്പിക്കാതെ, കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകൾ ഉപയോഗിച്ച് വിൽപ്പന നടത്തിയ 37 സ്ഥാപങ്ങൾക്കെതിരെയും രേഖകൾ കൃത്യമായി സൂക്ഷിക്കാതെ വിൽപ്പന നടത്തിയ നാല് സ്ഥാപങ്ങൾക്കെതിരെയും പായ്ക്കിംഗ് രജിസ്ട്രേഷൻ എടുക്കാതെ ഉത്പന്നങ്ങൾ പായ്ക്ക് ചെയ്ത് വില്പന നടത്തിയ നാല് കടകൾക്കെതിരെയും നിർദിഷ്ട പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതെ വില്പന നടത്തിയതിനും അളവിൽ കുറവ് വിൽപ്പന നടത്തിയതിന് ഓരോ സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. പഴം,പച്ചക്കറി മാർക്കറ്റുകൾ തുടങ്ങി സ്വർണാഭരണശാലകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും ലീഗൽ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളർ എസ്.ഷെയ്ക് ഷിബു അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)