Thodupuzha

മാരിയില്‍ കലുങ്ക് പാലം: അപ്രോച്ച്‌ റോഡ് നിര്‍മാണം തുടങ്ങി

തൊടുപുഴ: മാരിയിൽ കലുങ്ക് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചു. പി.ജെ. ജോസഫ് എംഎൽഎയുടെ പ്രാദേശിക വികസനഫണ്ടിൽനിന്നു അനുവദിച്ച 1.80 കോടി രൂപ ഉപയോഗിച്ചുള്ള നിർമാണമാണ് ആരംഭിച്ചത്. ഈ ഭാഗത്തെ റോഡ് നിർമാണം പൂർണമായും എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് നടത്തുക. റോഡ് നിർമിക്കാനുള്ള ഭാഗത്തെ കാടു വെട്ടിമാറ്റുന്ന ജോലികളാണ് തുടങ്ങിയത്.

മാരിയിൽ കലുങ്ക് പാലത്തിന്‍റെ നിർമാണം ആരംഭിച്ചിട്ട് പത്തു വർഷത്തോളമായെങ്കിലും കോടികൾ മുടക്കി നിർമിച്ച പാലത്തിന്‍റെ പ്രയോജനം നാട്ടുകാർക്കു ലഭിച്ചിരുന്നില്ല. തൊടുപുഴയുടെ വികസനത്തിന് ആക്കം കൂട്ടുമെന്ന നിലയിൽ വേഗത്തിൽ പാലം നിർമാണം പൂർത്തിയാക്കി. എന്നാൽ, പാലത്തിന്‍റെ ഇരുവശവും അപ്രോച്ച് റോഡില്ലാത്തതിനാൽ പാലം നോക്കുകുത്തിയായി നിലനിൽക്കുകയായിരുന്നു. ആറരക്കോടി മുടക്കിയാണ് പാലം നിർമിച്ചത്.

ഇതിനിടെ, അപ്രോച്ച് റോഡിന്‍റെ നിർമാണത്തിനായി സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയെങ്കിലും ഫണ്ടിന്‍റെ അപര്യാപ്തത തടസമായി. പരാതിയെത്തുടർന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പാലം സന്ദർശിച്ചിരുന്നു. സ്ഥലമേറ്റെടുപ്പിനായി 2021-ൽ 2.90 കോടി അനുവദിച്ചു. പിന്നീട് ഇതിനായി 6.48 കോടി രൂപകൂടി അനുവദിച്ചതോടെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായി.

പാലത്തിന്‍റെ മാരിയിൽ കലുങ്ക് ഭാഗത്തെ നിർമാണമാണ് നിലവിൽ ആരംഭിച്ചത്. കാഞ്ഞിരമറ്റം ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണം വൈകാതെ ആരംഭിക്കാൻ കഴിയുമെന്ന് മുനിസിപ്പൽ കൗണ്‍സിലർ അഡ്വ. ജോസഫ് ജോണ്‍ അറിയിച്ചു.

ഈ ഭാഗത്തെ നിർമാണത്തിന് 1.90 കോടിയുടെ എസ്റ്റിമേറ്റ് പ്രകാരമുള്ള ജോലികൾ പാലം നിർമിച്ച കോണ്‍ട്രാക്ടർ തന്നെ നിർവഹിക്കും.

കാഞ്ഞിരമറ്റം ഭാഗത്തെ മരങ്ങൾ വെട്ടിനീക്കാനുള്ള നടപടികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. വനംവകുപ്പ് തയാറാക്കിയ മരത്തിന്‍റെ വിലയ്ക്കനുസരിച്ച് മരം വെട്ടിനീക്കാൻ ടെൻഡർ ചെയ്തെങ്കിലും ആരും ഏറ്റെടുത്തില്ല. ഇക്കാരണത്താലാണ് ആ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത്. ഈ പ്രശ്നം പരിഹരിക്കാൻ പി.ജെ. ജോസഫ് എംഎൽഎ യോഗം വിളിച്ചതായും ജോസഫ് ജോണ്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!