MuttomThodupuzha

കുട്ടവഞ്ചിയിലെത്തിച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ

തൊടുപുഴ: കുട്ടവഞ്ചിയിൽ കൊണ്ടുപോയി പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തിൽ ഉദയലാൽ ഘോഷ് (39) നെയാണ് ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ എറണാകുളത്തുനിന്നാണ് മുട്ടം പോലീസ് പിടികൂടിയത്.

കഴിഞ്ഞ ജനുവരി 26നായിരുന്നു സംഭവം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടി സമീപജില്ലയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. സംഭവദിവസം ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദർശിക്കുന്നതിനായി എത്തിയിരുന്നു. ഈ സമയം രണ്ടു കുട്ടവഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റു രണ്ടു കുട്ടികളുംകൂടി ജലാശയത്തിനു സമീപത്തെ തുരുത്തിലേക്ക് പോയി. ഇതിനിടെ കുട്ടികളെ തന്ത്രപൂർവം പ്രതി തിരിച്ചയച്ചു. ഇതിനു ശേഷമാണ് തുരുത്തിലെ കുറ്റിക്കാട്ടിൽ കയറ്റി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

സംഭവത്തിൽ കേസെടുത്ത മുട്ടം പോലീസ് പീഡനം നടന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രതിയുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഒന്നര മാസത്തോളമായി ഒളിവിലായിരുന്ന പ്രതി പിടിയിലായത്. പ്രതിക്ക് രണ്ടു ഭാര്യമാരുണ്ടെന്നും ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നും പോലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.

Related Articles

Back to top button
error: Content is protected !!