Thodupuzha

അടുത്ത സീസണിലെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ:കാണികൾക്ക് പ്രവേശനമില്ല

 

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും വരുന്ന സീസണിലെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനിച്ചു. ഫ്രാഞ്ചൈസികളുമായി ഇന്ന് നടന്ന ചർച്ചയിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാഞ്ചൈസികൾക്കും മത്സരം ഇന്ത്യയിൽ തന്നെ നടത്തുന്നതിനോടാണ് കൂടുതൽ താത്പര്യം.കോവിഡ് പശ്ചാത്തലത്തിൽ കാണികളെ പൂർണമായും ഒഴിവാക്കിയാകും മത്സരങ്ങൾ നടത്തുക. മുംബൈയിലെ സ്റ്റേഡിയങ്ങളിൽ മാത്രം മത്സരം നടത്താമെന്ന തീരുമാനത്തിലേക്കാണ് പ്രാഥമിക ഘട്ടത്തിൽ ബിസിസിഐ എത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ പൂനെ സ്റ്റേഡിയം കൂടി ഉൾപ്പെടുത്താം. പ്ലേ ഓഫ് മത്സരങ്ങൾ എത്തുമ്പോൾ വേദിയായി അഹമ്മദാബാദിനെ കൂടി പരിഗണിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.ഏതെങ്കിലും സാഹചര്യത്തിൽ മത്സരം ഇന്ത്യയിൽ നിന്നും മാറ്റേണ്ടിവന്നാൽ യുഎഇയെ വേദിയായി പരിഗണിക്കണമെന്നാണ് ടീമുകളുടെ ആവശ്യം. മുൻപ് ഐപിഎൽ വിജയകരമായി പൂർത്തികരിച്ചതാണ് ടീമുകൾക്ക് യുഎഇയോടെ പ്രിയമേറ്റിയത്.മാത്രമല്ല, മറ്റ് വിദേശ രാജ്യങ്ങളിലേക്ക് മത്സരം കൊണ്ടുപോയാൽ ഫ്രാഞ്ചൈസികൾക്ക് വലിയ സാമ്പത്തിക ബാധ്യതവരുമെന്നും ടീമുകൾ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!