Thodupuzha

വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാർ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല

തൊടുപുഴ: വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാർ പത്തടി താഴ്ചയിലേക്ക് മറിഞ്ഞു, ആർക്കും പരിക്കില്ല. വെങ്ങല്ലൂർ കോ-ഓപ്പറേറ്റീവ് സ്കൂളിനു സമീപം തെക്കേൽ രാധാകൃഷ്ണന്‍റെ വീടിന്‍റെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

കൂത്താട്ടുകുളം സ്വദേശികളായ രണ്ട് വനിത നഴ്സുമാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗൂഗിൾ മാപ്പ് നോക്കിവന്ന സംഘം വെങ്ങല്ലൂർ കവലയിൽനിന്ന് തൊടുപുഴയ്ക്ക് പോകേണ്ടതിനുപകരം അടിമാലി റൂട്ടിൽ കയറിയശേഷം പള്ളിപ്പീടികയിൽനിന്ന് കലൂർ ചർച്ച് റോഡിൽ പ്രവേശിക്കുകയായിരുന്നു. ഇതുവഴി തൊടുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ വളവ് തിരിയാതെവന്ന കാർ താഴേക്ക് പതിക്കുകയായിരുന്നു. വാഹനം പിന്നീട് ക്രയിനുപയോഗിച്ച് ഉയർത്തി മാറ്റി.

വളവും താഴ്ചയുമുള്ള ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!