Thodupuzha

നവജാത ശിശുവിന്റെ കൊലപാതകം; അമ്മയെ ഉടന്‍ അറസ്റ്റ് ചെയ്യും

തൊടുപുഴ: പ്രസവിച്ച ഉടൻ നവജാത ശിശുവിനെ ശുചിമുറിയിലെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പടുത്തിയ സംഭവത്തിൽ മാതാവിനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം തുടങ്ങി. ഉടുമ്പന്നൂർ മങ്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന കൊരട്ടി സ്വദേശിനി സുജിതയെ (26) ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്താൽ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കരിമണ്ണൂർ സിഐ സുമേഷ് സുധാകരൻ പറഞ്ഞു. പ്രസവത്തെത്തുടർന്ന് അവശതയിലായ ഇവർ പോലീസ് കാവലിൽ ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ഡോക്ടറുടെ അനുമതി ലഭിച്ചതിനുശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ കുഞ്ഞിന്‍റെ മൃതദേഹം ആരും ഏറ്റുവാങ്ങാത്തതിനാൽ പോലീസിന്‍റെ നേതൃത്വത്തിൽ കോട്ടയം മുനിസിപ്പൽ ശ്മശാനത്തിൽ സംസ്കരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ വെള്ളത്തിൽ മുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന് വ്യക്തമായതോടെയാണ് അമ്മയ്ക്കതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തത്.
വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ സുജിത ഭർത്താവുമൊന്നിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയെത്തിയതാണ് സംഭവം പുറത്തറിയാൻ ഇടയായത്. അമിത രക്തസ്രാവവുമായെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർക്ക് സംശയം തോന്നി ഇവരെ ചോദ്യംചെയ്തു. തുടർന്നാണ് പ്രസവിച്ചെന്നും കുഞ്ഞിനെ ശുചിമുറിയിലെ വീപ്പയിൽ ഉപേക്ഷിച്ചെന്നും ഇവർ മറുപടി നൽകിയത്. ഡോക്ടർ ഉടൻതന്നെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. പോലീസ് മങ്കുഴിയിലെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് നവജാതശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തൃശൂർ കൊരട്ടി സ്വദേശിയായ സുജിതയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് ഭർത്താവ് വിവാഹം കഴിച്ചത്. ഇതിനിടെ ഏതാനും മാസം മുന്‍പ്‌ മറ്റൊരാൾക്കൊപ്പം പോയി തമിഴ്നാട്ടിൽ താമസിച്ചിരുന്നു. പിന്നീട് ഭർത്താവിന്‍റെ പരാതിയെത്തുടർന്ന് പോലീസും ജനപ്രതിനിധികളും ഇടപെട്ട് തിരികെ കൊണ്ടുവരികയായിരുന്നു. ഭർത്താവും രണ്ടുമക്കളുമായി ഒരേ വീട്ടിലാണ് കഴിഞ്ഞിരുന്നതെങ്കിലും ഇരുവരും തമ്മിൽ അകൽച്ചയിലായിരുന്നു.

Related Articles

Back to top button
error: Content is protected !!