Thodupuzha

കുളമാവ് പോലീസ് അറസ്റ്റു ചെയ്ത പണമിടപാടുകാരൻ മുട്ടം എള്ളുംപുറം അരീപ്പാക്കൽ സിബി തോമസിന്‍റെ സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദു ചെയ്യും.

തൊടുപുഴ: കുളമാവ് പോലീസ് അറസ്റ്റു ചെയ്ത പണമിടപാടുകാരൻ മുട്ടം എള്ളുംപുറം അരീപ്പാക്കൽ സിബി തോമസിന്‍റെ (49) സ്ഥാപനത്തിന്‍റെ ലൈസൻസ് റദ്ദു ചെയ്യും. കട്ടപ്പന ജിഎസ്ടി ഓഫീസ് ഡപ്യൂട്ടി കമ്മീഷണറാണ് ഇതു സംബന്ധിച്ച് നിർദേശം നൽകിയത്. 2016 -മുതൽ മണി ലെൻഡ് ആക്ട് പ്രകാരമുള്ള ലൈസൻസ് ഉപയോഗിച്ചാണ് ഇയാളുടെ പണമിടപാടു സ്ഥാപനമായ അരീപ്ലാക്കൽ ഫൈനാൻസ് പ്രവർത്തിച്ചിരുന്നത്. മൂന്നു ലക്ഷം രൂപ മാത്രം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചുള്ള ലൈസൻസിന്‍റെ മറവിലാണ് കോടികളുടെ ഇടപാടുകൾ നടത്തിയിരുന്നത്. എന്നാൽ അന്നു മുതൽ കണക്കുകൾ ജിഎസ്ടി വകുപ്പിന് കൈമാറിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പലതവണ ആവശ്യപ്പെട്ടിട്ടും കണക്കുകൾ ഹാജരാക്കിയിരുന്നില്ല. പോലീസും ജിഎസ്ടി വകുപ്പിൽ നിന്നും ഇയാളുടെ സ്ഥാപനത്തെ കുറിച്ചുള്ള വിശദാംശങ്ങൾ തേടിയിരുന്നു.

 

ഇയാളുടെ പെട്ടെന്നുണ്ടായ സാന്പത്തിക വളർച്ചയെ കുറിച്ച് പോലീസിനു പുറമെ ഇൻകംടാക്സും വിശദമായ അന്വേഷണം നടത്തും. വഞ്ചനാ കേസിൽ പോലീസ് അറസ്റ്റു ചെയ്ത സിബി തോമസിനെ റിമാൻഡ് ചെയ്തിരുന്നു.

 

2015-ൽ മുട്ടത്ത് ഓട്ടോ ഓടിച്ചു നടന്ന സിബി തോമസിന് ഇപ്പോൾ കോടികളുടെ ആസ്തിയാണുള്ളത്. വീട്ടമ്മമാർ ഉൾപ്പെടെ നിരവധിയാളുകളെ കൃത്രിമ രേഖകൾ ചമച്ച് കടക്കെണിയിലാക്കി വഞ്ചിച്ച കേസിലാണ് കുളമാവ് സിഐ സുനിൽ തോമസിന്‍റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റു ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ.കറുപ്പ സ്വാമിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

 

തൊടുപുഴ മേഖലയിൽ നിന്നും ലഭിച്ച നാലു പരാതികളിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കൂടുതൽ പേർ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തു വരുമെന്നാണ് സൂചന. ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതിയിലും നിരവധി വഞ്ചനാ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കെണിയിലാക്കിയ സ്ത്രീകളെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന പരാതിയിലും ഇയാൾക്കെതിരെ കേസുണ്ട്. കുബേരക്കേസിലും സിബി തോമസ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!