Thodupuzha

ബലാത്സംഗ കേസ് പ്രതിയുടെ മര്‍ദ്ദനം; പോലീസുകാരന്റെ പല്ലൊടിഞ്ഞു

ഇടുക്കി: തൊടുപുഴയില്‍ പോലീസുകാരന്‍ നേരെ  പോക്‌സോ കേസ് പ്രതിയുടെ ആക്രമണം.
പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാരന്റെ പല്ലൊടിഞ്ഞു.15 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അഭിജിത്താണ് പോലീസുകാരനെ ആക്രമിച്ചത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി പ്രതിയെ ഹോട്ടലില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനായി പോലീസുകാര്‍ പ്രതിയുടെ കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഈ സമയത്താണ് പോലീസുകാരന്റെ മുഖത്തിടിച്ച്‌ ഓടിരക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചത്. ആക്രമണത്തില്‍ പല്ല് പൊട്ടിപ്പോയ പോലീസുകാരന്‍ ആശുപത്രിയില്‍ ചികിത്സതേടി.കേസില്‍ മറ്റൊരു പ്രതിയായ സനീഷിനെ ഇന്നു പുലര്‍ച്ചെ നാലോടെയാണ് അറസ്റ്റ് ചെയ്തത്. ഇടവെട്ടിക്കു സമീപം താമസിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ ഒന്‍പതിന് മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് മൂവാറ്റുപുഴയില്‍ നിന്നു പെണ്‍കുട്ടിയെ കണ്ടെത്തി.തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് അഭിജിത്തും സനീഷും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി യുവാക്കളെ പരിചയപ്പെട്ടത്. ചേരാനല്ലൂരില്‍നിന്നു തൊടുപുഴയിലെത്തിയ സനീഷ് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി വാഗമണ്ണിലെത്തിച്ചാണ് പീഡനത്തിനു ഇരയാക്കിയത്.അഭിജിത്ത് ഇടവെട്ടിയിലെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം കൂട്ടിക്കൊണ്ടുപോയ ആള്‍ക്കെതിരേ പെണ്‍കുട്ടി മൊഴി നല്‍കാത്തതിനാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.

 

 

പോക്‌സോ കേസില്‍ റിമാന്‍ഡിലായ അഭിജിത്തിനെതിരെ പോലീസുകാരനെ ആക്രമിച്ചതിനും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!