Thodupuzha

കുട്ടവഞ്ചിയില്‍ തുരുത്തിലെത്തിച്ച്‌ പീഡനം: പ്രതിക്കായി പൊലീസ് പരിശോധന നടത്തി

തൊടുപുഴ: കുട്ട വഞ്ചിയില്‍ കൊണ്ടുപോയി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ് മലങ്കര ജലാശയത്തിലെ തുരുത്തില്‍ പരിശോധന നടത്തി. കേസിലെ പ്രതി മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനായാണ് മുട്ടം പോലീസ് പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി 26നാണ് സംഭവം. ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടി സമീപ ജില്ലയിലെ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. പ്രതി ഉദയ ലാലിന് പെണ്‍കുട്ടിയും കുടുംബവുമായി മുന്‍ പരിചയമുണ്ടായിരുന്നു. 26ന് ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു. ഈ സമയം രണ്ട് കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ് രണ്ട് കുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോയി. ഇതിനിടെ മറ്റ് രണ്ട് കുട്ടികളേയും തന്ത്രപൂര്‍വ്വം പ്രതി തിരിച്ചയച്ചു. ഇതിന് ശേഷമാണ് തുരുത്തിലെ കുറ്റിക്കാട്ടില്‍ കയറ്റി പെണ്‍കുട്ടിയെ പീഢനത്തിന് ഇരയാക്കിയത്. ഭയന്ന പെണ്‍കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. അടുത്ത ദിവസം ഹോസ്റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിങിലാണ് പീഢന വിവരം പുറത്തറിയുന്നത്.

Related Articles

Back to top button
error: Content is protected !!