ബഫർ സോണ്‍ തീരുമാനം തിരുത്തിയത് ആദ്യ വിജയം: യുഡിഎഫ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-29-at-5.21.14-AM-1.jpeg?resize=780%2C470&ssl=1?v=1659068508)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സംരക്ഷിത വനമേഖലകളുടെ ചുറ്റും ഒരു കിലോമീറ്റർ വരെ ജനവാസ മേഖല ഉൾപ്പെടെ ബഫർ സോണായി പ്രഖ്യാപിച്ച 2019ലെ മന്ത്രിസഭാ തീരുമാനം തിരുത്തിയത് യുഡിഎഫിന്റെ ആദ്യ വിജയമാണെന്ന് ജില്ലാ ചെയർമാൻ എസ്. അശോകനും കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബും പ്രസ്താവിച്ചു. 2013-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയാണ് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ബഫർ സോണിൽ ഉൾപ്പെടുത്തിയതെന്ന ഇടതുമുന്നണി നേതാക്കളുടെ കള്ള പ്രചാരണമാണ് ഇതോടെ പൊളിഞ്ഞത്.തീരുമാനം തിരുത്തിയതുകൊണ്ടു മാത്രം ബഫർ സോണ്‍ വിഷയം അവസാനിക്കില്ല. സുപ്രീം കോടതി വിധി പ്രകാരം കേന്ദ്ര എംപവേർഡ് കമ്മറ്റി മുന്‍പാകെ നിർദേശങ്ങൾ സമർപ്പിക്കാനുള്ള ചുമതല സംസ്ഥാനങ്ങൾക്കാണ്.
എന്നാൽ ക്രിയാത്മകമായ ഒരു നിർദേശവും സംസ്ഥാന സർക്കാർ ഇതുവരെ എംപവേർഡ് കമ്മറ്റി മുന്‍പാകെ സമർപ്പിച്ചിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ബഫർ സോണ്‍ വിഷയത്തിൽ ഓരോ സംരക്ഷിത വനമേഖലയുടേയും കാര്യത്തിൽ ഉചിതമായ നിർദേശങ്ങൾ കാലവിളംബമില്ലാതെ എംപവേർഡ് കമ്മിറ്റി മുന്‍പാകെ സമർപ്പിക്കണമെന്നും ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായി കേരള ഫോറസ്റ്റ് ആക്ട് ഭേദഗതി ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)