ChuttuvattomThodupuzha

പുഴയോരം ബൈപാസ്; നിര്‍മ്മാണം അവസാന ഘട്ടത്തില്‍

തൊടുപുഴ: രണ്ടാഴ്ചക്കകം ബൈപാസ് തുറന്നു നല്‍കാനുള്ള ഒരുക്കത്തിലാണ് പൊതുമരാമത്ത്. പുഴയോരം ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാതയോരത്തെ വീടിന്റെയും കടയുടെയും സമീപത്തെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ഭൂവുടമകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞത് വിവാദമായിരുന്നു. ബുധനാഴ്ച ഉദ്യോഗസ്ഥര്‍ മണ്ണുമാന്തിയുമായി പ്രദേശത്തേക്ക് വന്നപ്പോഴാണ് പ്രതിഷേധവുമായി ഭൂവുടമകള്‍ എത്തിയത്. റോഡിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ വിവേചനം ഉണ്ടെന്നും ഒരു വിഭാഗം ആളുകളുടെ ഭൂമി മാത്രം ഏറ്റെടുക്കുന്നത് തടയുമെന്നു ഇവര്‍ പറഞ്ഞു. പ്രവേശനകവാടത്തിലെ വലത് ഭാഗത്തെ കെട്ടിടം പൊളിച്ച് നീക്കിയെങ്കിലും അപകടാവസ്ഥയിലായ ഇടതു വശത്തെ കെട്ടിടം പൊളിക്കാത്തത് ഉദ്യോഗസ്ഥരുടെ കൈയ്യാങ്കളി മൂലമാണെന്നാണ് ഇവരുടെ ആരോപണം. നിരവധി ആളുകള്‍ സ്ഥലത്തേക്ക് എത്തിയതോടെ പ്രതിഷേധവും ശക്തമായി. ഇതോടെ ജെസിബിയുമായി ഉടമയും കരാറുകാരനും സ്ഥലത്തുനിന്ന് മടങ്ങി. മുന്നറിയിപ്പില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന നിര്‍ദ്ദേശത്തോടെ ഇരുവിഭാഗത്തോടും മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. ഉടകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയതാണെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. 55 പ്ലോട്ടുകളുള്ളതില്‍ 52 എണ്ണത്തിനും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. പുഴക്കരികില്‍ ക്രാഷ് ബാരിയറുകള്‍ നിര്‍മ്മിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇത് രണ്ടാഴ്ച്ചയ്ക്കുളളില്‍ പൂര്‍ത്തിയാകും.അതിനുശേഷം ബൈപാസ് ഔദ്യേഗികമായി തുറന്നുനല്‍കുമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!