അങ്കമാലി-ശബരി റെയിൽപാതക്ക് അനുവദിച്ച 100 കോടി സ്ഥലമെടുപ്പിന് ലഭ്യമാക്കണം: എം.പിമാർ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/2146490-untitled-1.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: 2023ലെ ബജറ്റിൽ അങ്കമാലി-ശബരി റെയിൽപാതക്ക് അനുവദിച്ച 100 കോടി അടിയന്തരമായി സ്ഥലമെടുപ്പിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബഹനാനും ഡീൻ കുര്യാക്കോസും ആന്റോ ആന്റണിയും സംയുക്തമായി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നൽകി.
25 വർഷം മുമ്പ് പദ്ധതിക്കുവേണ്ടി കല്ലിട്ട് തിരിച്ച കാലടി മുതൽ രാമപുരംവരെ സ്ഥലമുടമകൾക്ക് വിതരണം ചെയ്യാൻ 2023ലെ കേന്ദ്ര ബജറ്റിൽ പദ്ധതിക്ക് അനുവദിച്ച 100 കോടി റവന്യൂ വകുപ്പിന് കൈമാറണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
264 കോടി മുടക്കി നിർമിച്ച റെയിൽ പാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ പാലവും സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായി മാറിയെന്നും എം.പിമാർ പറഞ്ഞു. സർക്കാർ പദ്ധതിയുടെ ചെലവ് പങ്കുവെക്കാൻ തയാറായതും റെയിൽവേ പരിഗണിക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
അങ്കമാലി-എരുമേലി ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചത് റെയിൽവേ ബോർഡിന്റെ പരിഗണയിലാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)