Thodupuzha

കോടികൾ മുടക്കി നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സ് മന്ദിരം തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു

തൊടുപുഴ: നഗരത്തിന്‍റെ കിഴക്കൻ മേഖലയുടെ വികസനത്തിനായി നഗരസഭ കോടികൾ മുടക്കി നിർമിച്ച മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് മന്ദിരം തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു നിലകളിലായി 120 മുറികളുള്ള കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുൻ ഭരണസമിതിയുടെ കാലത്തു നടന്നിട്ടും ഇതുവരെ തുറന്നു നൽകിയിട്ടില്ല. കടമുറികൾ ലേലത്തിൽ പോകുന്നില്ല എന്നതാണ് നഗരസഭയുടെ ന്യായം. താഴത്തെ നിലയിൽ 42 കടമുറികൾ ഉള്ളതിൽ ഏഴു മുറികൾ മാത്രമാണ് ഇതുവരെ ലേലത്തിൽ ഏറ്റെടുത്തിട്ടുള്ളത്.

മുടക്കിയത് 12 കോടി

പന്ത്രണ്ട് കോടി മുതൽ മുടക്കിയാണ് അർബൻ ഡവലപ്പ്മെന്‍റ് സ്കീമിൽ ഉൾപ്പെടുത്തി മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് നിർമിച്ചത്. നേരത്തെ ഒരു കോടി മുടക്കി നാലു മുറിയുള്ള ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിനു നഗരസഭ പദ്ധതിയിട്ടിരുന്നെങ്കിലും ഇതു നടപ്പായില്ല. പിന്നീട് എ.എം. ഹാരിദ് ചെയർമാനായിരുന്ന യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് 2015ൽ ആണ് പി.ജെ. ജോസഫ് എംഎൽഎ പുതിയ ഷോപ്പിംഗ് കോംപ്ലക്സിനായി തറക്കല്ലിട്ടത്. 11 കോടി വായ്പയും ഒരു കോടി മുനിസിപ്പാലിറ്റിയുടെ തനതു ഫണ്ടുമാണ് നിർമാണത്തിനായി വിനിയോഗിച്ചത്. ആദ്യം സർക്കാർ ഏജൻസിയായ സിഡ്കോയെ നിർമാണ കരാർ ഏൽപ്പിക്കാനായിരുന്നു തീരുമാനം. പിന്നീട് സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ കൗണ്‍സിൽതന്നെ ഇവരെ ഒഴിവാക്കി.

Related Articles

Back to top button
error: Content is protected !!