Thodupuzha

ഓണക്കാലത്ത് ന്യായമായ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ ജില്ലയില്‍ 64 ഓണച്ചന്തകള്‍

തൊടുപുഴ: ഓണക്കാലത്ത് ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് പച്ചക്കറി ലഭ്യമാക്കാന്‍ കൃഷി വകുപ്പും വിഎഫ്പിസികെയും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്ന് ജില്ലയില്‍ 64 ഓണച്ചന്തകള്‍ തുടങ്ങും. ഇതില്‍ 35 എണ്ണം കൃഷി വകുപ്പാണ് നടത്തുക. ഒന്‍പത് എണ്ണം വിഎഫ്പിസികെയും 20 എണ്ണം ഹോര്‍ട്ടികോര്‍പ്പുമാകും നടത്തുക. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവ കേന്ദ്രീകരിച്ചാകും ചന്തകള്‍ തുടങ്ങുക. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലാകും ചന്തകള്‍ തുടങ്ങുക.
ഇത്തവണ പ്രാദേശിക കൃഷി തോട്ടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പതിവായി പച്ചക്കറി കൃഷി ചെയ്തിരുന്ന കര്‍ഷകരില്‍ ചിലര്‍ ഇതില്‍ നിന്നും പിന്നോട്ടു പോയതും ഉത്പ്പന്നങ്ങള്‍ക്ക് കുറവ് അനുഭവപ്പെട്ടേക്കും. എങ്കിലും പരാമവധി ഉല്‍പന്നങ്ങള്‍ ശേഖരിച്ച് ചന്തകളിലുടെ വില്‍ക്കാനാണ് കൃഷി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
കൃഷിവകുപ്പിന്റെ ചന്തകള്‍ ഇല്ലാത്ത ഇടങ്ങളിലാകും ഹോര്‍ട്ടികോര്‍പ്പും വിഎഫ്പിസികെയും ചന്തകള്‍ നടത്തുക. കൃഷി വുപ്പിന്റെ മേല്‍നോട്ടത്തില്‍ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്നാണ് ജൈവ ഉത്പന്നങ്ങള്‍ ശേഖരിക്കുന്നത്. ഓണം അടുത്തെത്തിയതോടെ പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് നിയന്ത്രിക്കാനാണ് ജില്ലയിലുടനീളം ഓണച്ചന്തകള്‍ തുടങ്ങുന്നത്.

Related Articles

Back to top button
error: Content is protected !!