Thodupuzha

കൂട്ട ആത്മഹത്യാ ശ്രമം; ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു

 

തൊടുപുഴ: കട ബാധ്യതയെ തുടർന്ന് വിഷം കഴിച്ചു കൂട്ട ആത്മഹത്യക്ക്‌ ശ്രമിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കുടുംബനാഥനും മരിച്ചു. തൊടുപുഴ ചിറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്‍ക്കൽ ആന്റണി (62) യാണ് ഇന്നലെ രാത്രി പത്തോടെ മരിച്ചത്. ഇയാളുടെ ഭാര്യ ജെസ്സി (56) ചൊവ്വാഴ്ച മരിച്ചിരുന്നു. തൊടുപുഴ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇവരുടെ മകള്‍ സില്‍ന (20) വിഷം ഉള്ളില്‍ച്ചെന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കുടുംബത്തോടെ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. ആന്റണിക്ക് സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്നാണ് വിവരം. ഇയാള്‍ തൊടുപുഴ നഗരത്തിൽ ബേക്കറി നടത്തുകയാണ്. പലരിൽനിന്നായി കടം വാങ്ങിയിരുന്നു. വീടിന്റെ വാടകയും കുടിശികയുണ്ട്. ഇത്തരത്തിൽ പണം കൊടുക്കാനുള്ളവർ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തെ അവശനിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ കുടുംബമായി അടിമാലി ആനച്ചാലില്‍ ആയിരുന്നു താമസം. പിന്നീടാണ് തൊടുപുഴയിലേക്ക് വന്നത്. ആന്റണിയുടെ മൂത്ത മകൻ സിബിൻ മംഗലാപുരത്ത് ജോലി ചെയ്യുകയാണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!