Thodupuzha

കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് നാലു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും.

 

 

 

തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് നാലു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പൂഞ്ഞാർ ചോലത്തടം മുതലക്കുഴിയിൽ ആൽബിനെ (30)യാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കണം.

 

2018 ജൂണ്‍ 12ന് ഈരാറ്റുപേട്ട-പാല റോഡിൽ തലപ്പലം ആറാം മൈലിൽ നിന്നാണ് ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടറായിരുന്ന ടി.കെ. സുധീറും സംഘവും ചേർന്ന് 1.140 കിലോ കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!