CrimeIdukki

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത കേസ് : എണ്‍പതുകാരന് 45 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും

ഇടുക്കി : പതിനാലുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ 80കാരന് 45 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. ഇളംദേശം സ്വദേശിയായ പ്രതിയെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴ ഒടുക്കുന്ന പക്ഷം അത് പെണ്‍കുട്ടിക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം 18 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. 2021ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മരിച്ച് പോവുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്തതാണ്. പിന്നീട് പിതാവിന്റെ ബന്ധുക്കളായ പ്രായമായ ദമ്പതികളാണ് കുട്ടിയെ നോക്കിയിരുന്നത്. ഈ വീടിന്റെ പരിസരത്ത് കട നടത്തി വരികയായിരുന്നു പ്രതി. വീട്ടില്‍ ആളില്ലാത്ത സമയം മനസിലാക്കി 2021 കാലഘട്ടത്തില്‍ പലതവണ ഇയാള്‍ പെണ്‍കുട്ടിയുടെ പീഡിപ്പിച്ചു എന്നാണ് കേസ്.

പെണ്‍കുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിട്ടിയോടും കോടതി നിര്‍ദ്ദേശിച്ചു. കാഞ്ഞാര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇ.കെ. സോള്‍ജിമോന്‍ അന്വേക്ഷിച്ച കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ജെയ്സണ്‍ ജോണ്‍, പ്രോസീക്യൂഷന്‍ ലൈസണ്‍ ഓഫീസറായ സീനിയര്‍ സി.പി.ഒ   പി.കെ. ആശ എന്നിവര്‍ പ്രോസീക്യൂഷന്‍ നടപടികളെ സഹായിച്ചു. 16 സാക്ഷികളെയും 13 പ്രമാണങ്ങളും പ്രോസീക്യൂഷന്‍ ഭാഗത്തു നിന്ന് കോടതിയില്‍ ഹാജരാക്കി. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കോടതിയില്‍ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!