Thodupuzha

അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ മരണവും കൊലപാതകം

 

 

തൊടുപുഴ: അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ മരണവും കൊലപാതകം; ഹൃദയാഘാതമല്ല, കഴുത്തുഞെരിച്ചുള്ള കൊലപാതകമെന്ന് കണ്ടെത്തല്‍; സത്യം തെളിഞ്ഞത് റീപോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍; ഭാര്യയെ നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം. ഈ കേസിലും കുറ്റക്കാരന്റെ സ്ഥാനത്തുള്ളത് കുട്ടിയുടെ കൊലപാതക കേസിലെ പ്രതി അരുണ്‍ ആനന്ദാണ്. 2019 ഏപ്രില്‍ ആറിനാണ് തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന്‍ മരിക്കുന്നത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ പിതാവിന്റെ മരണവും ചര്‍ച്ചയാകുന്നത്. കുട്ടി കൊല്ലപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പായിരുന്നു പിതാവിന്റെ മരണം. പിന്നാലെ ബന്ധുകൂടിയായ സുഹൃത്തിനൊപ്പം കുട്ടിയുടെ അമ്മ താമസം ആരംഭിക്കുകയായിരുന്നു. കുട്ടിയുടെ വല്യച്ചന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇടുക്കി യൂനിറ്റ് അന്വേഷണം നടത്തിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭാര്യയും അമ്മയും ചേര്‍ന്നു കൊലപ്പെടുത്തിയെന്നാണ് യുവാവിന്റെ കുടുംബം ആരോപിക്കുന്നത്. യുവാവ് മരിച്ചു മൂന്നാം നാള്‍ യുവതി അരുണ്‍ ആനന്ദിനൊപ്പം പോകണമെന്നു പറഞ്ഞിരുന്നു. ഇതോടെയാണ് അരുണ്‍ ആനന്ദിന് ഈ കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നത്. യുവതി കുടുംബം എതിര്‍ത്തിട്ടും യുവതി കുട്ടികളുമായി അരുണിനൊപ്പം പോയതാണ് കുടുംബത്തിനു സംശയം ഉണ്ടാക്കിയത്. നാല് വയസുകാരന്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് കണ്ടെത്തുന്നത്. കേസില്‍ പ്രതിയായ അമ്മയുടെ അരുണ്‍ ആനന്ദിന് കോടതി 21 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കുട്ടികളുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടികളുടെ അമ്മയെ നുണപരിശോധനക്ക് വിധേയമാക്കും.

Related Articles

Back to top button
error: Content is protected !!