ഭാര്യയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
കരിമണ്ണൂർ: ഭാര്യയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴുമുട്ടം നെല്ലാനിക്കാട്ട് സിബി ജോർജിനെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തിൽ പരിക്കേറ്റ ഇയാളുടെ ഭാര്യ ബിനി അഗസ്റ്റിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യപിച്ചെത്തുന്ന സിബി അകാരണമായി ഭാര്യയെ മർദ്ദിച്ചതായാണ് കേസ്. കഴിഞ്ഞ 12ന് രാത്രിയും ഭാര്യയെ ഇയാൾ ക്രൂരമായി മർദ്ദിച്ചു. അവശയായ ബിനിയെ അടുത്ത വാർഡിലെ ജനപ്രതിനിധിയും അയൽവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ഒരു ചെവിയുടെ കേൾവിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. ദേഹമാസകലം സിഗരറ്റുകൊണ്ട് പൊള്ളിച്ച പാടും ഉണ്ട്.
പത്തുവർഷം മുന്പാണ് ഇവരുടെ വിവാഹം നടന്നത്. വിദ്യാർഥികളായ രണ്ട് കുട്ടികളും ഉണ്ട്. ഇലക്ട്രീഷ്യനായ സിബിക്ക് മദ്യപിക്കാൻ പണം തികയാതെ വരുന്പോൾ പണം ആവശ്യപ്പെട്ടാണ് മർദ്ദനം നടത്തിയിരുന്നത്. അഞ്ചുവർഷം മുന്പും ബിനി കരിമണ്ണൂർ പോലീസിൽ പരാതി നൽകിയിരുന്നു. ബിഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.