Thodupuzha

ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ച സംഭവം: മരണത്തില്‍ അസ്വാഭാവികതയില്ല

തൊടുപുഴ: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അസ്വാഭാവികതകള്‍ ഇല്ലെന്ന് പ്രാഥമിക കണ്ടെത്തല്‍. ബുധനാഴ്ച്ച  ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ പോലീസ് സര്‍ജനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് തൊടുപുഴ ഡിവൈഎസ്പി എം ആര്‍ മധുബാബു പറഞ്ഞു. ചൊവ്വാഴ്ച്ച  10ഓടെ കരിങ്കുന്നം ഒറ്റല്ലൂര്‍ അമ്പലപ്പടി മണ്ണാത്തിപ്പാറയില്‍ സജിയുടെ മകന്‍ ഗൗരീശങ്കര്‍ (19) ആണ് മരിച്ചത്. ഗൗരീശങ്കറിന്റെ ആന്തരികായവയങ്ങളുടെ സാമ്പിളുകള്‍ വിശദ പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മരണകാരണം ഫലം വരുന്നതോടെ വ്യക്തമാകും. കഴിഞ്ഞ എട്ട് ദിവസമായി വയറുവേദന. ചര്‍ദ്ദി, പനി എന്നിവയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യം തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗൗരീ ശങ്കറിന്റെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന് ആരോപിച്ച് ഫോണിലൂടെ അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കരിങ്കുന്നം പോലീസ്  അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

Related Articles

Back to top button
error: Content is protected !!