ChuttuvattomThodupuzha

വൈദ്യുതി ലൈനുകൾ പൊട്ടിവീണ് മണിക്കൂറോളം വൈദ്യുതി നിലച്ചു

തൊടുപുഴ: വൈദ്യുതി ലൈനുകൾ പൊട്ടിവീണ് മണിക്കൂറുകൾ വൈദ്യുതി മുടങ്ങി. നേര്യമംഗലം മുട്ടം-പാലാ-പള്ളം 110 കെവി ലൈൻ മൂലമറ്റം-തൊടുപുഴ 66 കെവി ലൈനിൻറെ മുകളിലേക്ക് ഞായറാഴ്ച രാത്രിയാണ് പൊട്ടിവീണത്. ഇതോടെ തൊടുപുഴ സബ് സ്റ്റേഷൻ പരിധിയിൽ നഗരത്തിൽ ഉൾപ്പെടെ മൂന്നു മണിക്കൂറോളം വൈദ്യുതി നിലച്ചു. ഞായറാഴ്ച രാത്രി ഒൻപതോടെ അഞ്ചിരി ഭാഗത്താണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. ഇതോടെ മൂലമറ്റം പവർ ഹൗസിൽനിന്ന് തൊടുപുഴ സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. രാത്രി തന്നെ ബോർഡ് ഉദ്യോഗസ്ഥർ എത്തി പൊട്ടിവീണ ലൈൻ മുറിച്ചു നീക്കിയശേഷം രാത്രി പന്ത്രണ്ടോടെ തൊടുപുഴ സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

അഞ്ചിരി ഭാഗത്ത് മലങ്കര എസ്റ്റേറ്റിനു സമീപമാണ് ലൈൻ പൊട്ടിവീണത്. അതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ എത്തി മുറിഞ്ഞ ലൈൻ മാറ്റി സ്ഥാപിച്ചു. ഈ സമയം വൈദ്യുതി വിതരണം നിലയ്ക്കാതിരിക്കാൻ കൂത്താട്ടുകുളം ഫീഡറിൽനിന്നുള്ള വൈദ്യുതി തൊടുപുഴ സബ് സ്റ്റേഷനിൽ എത്തിച്ച് ഉച്ചയോടെയാണ് ഇതിൻറെ ജോലികൾ പൂർത്തിയാക്കിയത്. അഞ്ചിരി ഭാഗത്ത് മലങ്കര എസ്റ്റേറ്റിനു സമീപമാണ് ലൈൻ പൊട്ടിവീണത്. അതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ എത്തി മുറിഞ്ഞ ലൈൻ മാറ്റി സ്ഥാപിച്ചു. ഈ സമയം വൈദ്യുതി വിതരണം നിലയ്ക്കാതിരിക്കാൻ കൂത്താട്ടുകുളം ഫീഡറിൽനിന്നുള്ള വൈദ്യുതി തൊടുപുഴ സബ് സ്റ്റേഷനിൽ എത്തിച്ച് ഉച്ചയോടെയാണ് ഇതിൻറെ ജോലികൾ പൂർത്തിയാക്കിയത്. വൈദ്യുതി ലൈൻ പൊട്ടിവീണതിൻറെ പേരിൽ അഞ്ചിരി ഭാഗത്തേക്കുള്ള 11 കെവി ലൈനിലെ വൈദ്യുതി ബന്ധം ആലക്കോട് സെക്ഷൻ അധികൃതർ ഞായറാഴ്ച രാത്രി തന്നെ വിച്ഛേദിച്ചത് നൂറുകണക്കിനു ഉപഭോക്താക്കളെ ദുരിതത്തിലാക്കി. പൊട്ടിവീണ 110 കെവി ലൈനുമായി ഒരു ബന്ധവും ഇല്ലാത്ത പ്രദേശത്തുകൂടി കടന്നുപോകുന്ന 11 കെവി ലൈൻ വിച്ഛേദിച്ച ബോർഡ് അധികൃതർ ഇന്നലെ ഉച്ചയോടെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

 

 

Related Articles

Back to top button
error: Content is protected !!