Thodupuzha

റോഡ് പൊളിഞ്ഞാല്‍ കേസ്: അറ്റകുറ്റപ്പണി നടത്തി കരാറുകാര്‍

തൊടുപുഴ: നിര്‍മാണം പൂര്‍ത്തിയായി ആറു മാസത്തിനുള്ളില്‍ റോഡുകള്‍ തകര്‍ന്നാല്‍ നിര്‍മാണ ചുമതലയുള്ള എന്‍ജിനിയര്‍, കരാറുകാരന്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് പലയിടങ്ങളിലും കരാറുകാരുടെ നേതൃത്വത്തില്‍ തിരക്കിട്ട് അറ്റകുറ്റപ്പണികള്‍ തുടങ്ങി. റോഡുകളിലെ തകരാറുകള്‍ സംബന്ധിച്ച്‌ ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അന്വേഷണങ്ങള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കോടതിയില്‍ കേസ് രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഏതാനും മാസം മുന്പാണ് ലക്ഷങ്ങള്‍ ചെലവഴിച്ച്‌ തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പലയിടത്തും ടാറിംഗ് പൊളിഞ്ഞു. ക്രമേണ ഇവ വലിയ ഗര്‍ത്തങ്ങളായ മാറി. ബസുകളും യാത്രക്കാരും കുഴിയില്‍ ചാടി വലഞ്ഞു.

സ്റ്റാന്‍ഡിന് സമീപം വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും ഓട്ടോ തൊഴിലാളികളും മങ്ങാട്ടുകവല നിവാസികളും പരാതിയുമായി രംഗത്തെത്തി. പൊളിഞ്ഞ ടാറിംഗ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാലവര്‍ഷമെന്ന കാരണം പറഞ്ഞ് കരാറുകാരന്‍ തകരാര്‍ പരിഹരിക്കാന്‍ തയാറായില്ല. ഇതിനിടെ, വിജിലന്‍സിന്‍റെ പ്രത്യേക പരിശോധനയായ ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായി അന്വേഷണ സംഘം മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി. നിര്‍മാണം നടത്തിയ ഉടന്‍ തന്നെ ടാറിംഗ് പൊളിഞ്ഞതായി അന്വേഷണത്തില്‍ വ്യക്തമായി. പരിശോധനക്കെത്തിയ വിജിലന്‍സ് സംഘം ടാറിംഗ് മിശ്രിതത്തിന്‍റെ സാന്പിള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നു. നിര്‍മാണം നടത്തി ഗാരന്‍റി കാലാവധിക്കുള്ളില്‍ അത് തകര്‍ന്നാല്‍ ഉത്തരവാദിത്വം കരാറുകാര്‍ക്ക് തന്നെയാണെന്ന് വിജിലന്‍സ് വ്യക്തമാക്കിയതോടെ നഗരസഭയും ശക്തമായി രംഗത്ത് വന്നു.

തുടര്‍ന്നാണ് തൊഴിലാളികളെയും നിര്‍മാണ സാമഗ്രികളും എത്തിച്ച്‌ കരാറുകാരന്‍ സ്വന്തം ചിലവില്‍ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയത്. പൊളിഞ്ഞു കിടന്ന ഭാഗങ്ങളെല്ലാം കുഴികള്‍ അടച്ച്‌ ടാറിംഗ് നടത്തി. ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നഗരസഭാ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരും വാര്‍ഡ് കൗണ്‍സിലറും മുഴുവന്‍ സമയവും സ്ഥലത്തുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!