Thodupuzha

കൊച്ചി- തേനി ഗ്രീൻഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണം :ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ: കൊച്ചി- തേനി ഗ്രീൻഫീൽഡ് കോറിഡോർ പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മുഖ്യമന്ത്രിക്ക് കത്തുനൽകി.

പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ തുടക്കമായ നോട്ടിഫിക്കേഷൻ വന്നതിനുശേഷം പ്രത്യേക ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ നിയമിച്ചതൊഴിച്ചാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായില്ല. നിർദിഷ്ട പദ്ധതിപ്രദേശത്ത് സർവേ നടപടികൾക്കായി നൂറോളം ഉദ്യോഗസ്ഥർ വേണം. എന്നാൽ ഒരു ഉദ്യോഗസ്ഥനൊഴികെ മറ്റാരും നിയമിക്കപ്പെട്ടില്ല.

പദ്ധതിയുടെ പകുതിയിലേറെ കടന്നുപോകുന്ന ഇടുക്കിയിൽ ആദ്യം ഇറക്കിയ നോട്ടിഫിക്കേഷൻ പിൻവലിക്കപ്പെട്ടിരിക്കുകയാണ്.

മരടിൽനിന്നുള്ള തുടക്കഭാഗത്തെ അലൈൻമെന്‍റ് ഫിക്സേഷനുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും നോട്ടിഫിക്കേഷൻ അനുസരിച്ചുളള നടപടികൾ വൈകുന്നത് അപ്രതീക്ഷിതമായ കാലതാമസം ക്ഷണിച്ചുവരുത്തുമെന്നും നാഷണൽ ഹൈവേ പ്രോജക്ട് ഡയറക്ടർ ജെ. ബാലചന്ദ്രർ എംപിയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി.

ഈ പശ്ചാത്തലത്തിലാണ് എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

Related Articles

Back to top button
error: Content is protected !!