ഇടവേളയ്ക്കു ശേഷം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/images-4_1629897338951.jpeg?resize=640%2C294&ssl=1?v=1629946364)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇടവേളയ്ക്കു ശേഷം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. മൂന്നു മാസങ്ങൾക്കു ശേഷമാണ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.80 എന്ന നിരക്കിലേക്ക് എത്തുന്നതും.
ഇതോടെ നിയന്ത്രണങ്ങൾ കർശനമാക്കാനും തൊടുപുഴ, കട്ടപ്പന നഗരസഭാപരിധിയിൽ പരിശോധന വർധിപ്പിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. വാർഡ് തലത്തിൽ വിവരശേഖരണം നടത്തുന്നതിനും നിർദേശിച്ചിരുന്നു. ടിപിആർ കൂടുതലുളള വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗണ് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിരുന്നു. അതേസമയം അതിർത്തിയിൽ നിന്നും പരിശോധനകളില്ലാതെ ജില്ലയിലേക്ക് ആളുകൾ എത്തിയത് പരാതിക്ക് ഇടയാക്കിയിരുന്നു.ഇതേത്തുടർന്നു കുമളി, മൂന്നാർ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലും തോട്ടംമേഖലയിലും ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ കട്ടപ്പന നഗരസഭയിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. ഇവിടെ 116 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൊടുപുഴ നഗരസഭയിൽ 69 പേർക്കും രോഗം സ്ഥിരീകരിച്ചു. ചില പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ മാസം നാലിന് കോവിഡ് സ്പെഷൽ ഓഫീസർ രാജു നാരായണസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ടിപിആർ അഞ്ചുശതമാനത്തിൽ താഴെ കൊണ്ടുവരാനുള്ള കർമപദ്ധതിക്ക രൂപം നൽകിയിരുന്നു.
എന്നാൽ മൂന്നാഴ്ച പിന്നിട്ടപ്പോൾ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സ്ഥിതിയാണ്. ആശുപത്രികളിൽ ചികിൽസ തേടിയെത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്.
കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയും കൂടുതലാണ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)