Thodupuzha

സുഹൃത്തുക്കൾക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

തൊടുപുഴ: സുഹൃത്തുക്കൾക്കൊപ്പം പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കരിമണ്ണൂർ മണ്ണാറത്തറ വട്ടക്കുന്നേൽ റെജിമോന്‍റെ മകൻ വി.ആർ. ആദിത്യൻ (16) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11.30 ഓടെ കൊതകുത്തിയിലെ പാറമടക്കുളത്തിലായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം കരിമണ്ണൂരിൽ നിന്നും കൊതകുത്തിയിലെ തണ്ടുമുകൾ ഭാഗത്ത് ഫോട്ടോയെടുക്കുന്നതിനും പാറക്കുളത്തിൽ കുളിക്കുന്നതിനുമാണ് ആദിത്യൻ എത്തിയത്.കുട്ടികൾ ഫോട്ടോ എടുക്കുന്നതിനിടെ സമീപവാസി പശുവിനെ തീറ്റാനെത്തിയപ്പോൾ നീന്തലറിയില്ലെങ്കിൽ കുളത്തിൽ ഇറങ്ങരുതെന്ന് പറഞ്ഞിരുന്നു. ഇതിനുശേഷം കുട്ടികൾ ഫോട്ടോ എടുക്കുന്നത് തുടർന്നതോടെ ഇയാൾ മടങ്ങി. തുടർന്നാണ് കുട്ടികൾ കുളത്തിൽ ഇറങ്ങിയത്. ചെളി നിറഞ്ഞ കുളത്തിന്‍റെ ആഴമില്ലാത്ത ഭാഗത്ത് നിന്നും കുറച്ചുകൂടി ഇറങ്ങിച്ചെന്ന് ആദിത്യൻ കുളിക്കാൻ ശ്രമിക്കവെ കാലുകൾ ചെളിയിൽ താഴ്‌ന്നു പോകുകയായിരുന്നു. കൈകൾ ഉയർത്തി സൃഹൃത്തുക്കളോട് സഹായം അഭ്യർഥിച്ചപ്പോൾ പരിഭ്രാന്തരായ കുട്ടികൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ ബഹളംവച്ച് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ കുട്ടിയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

പിന്നീട് തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം നടത്തിയ തെരച്ചിലിൽ കുളത്തിൽ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. കരയ്ക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. അമ്മ: ബിന്ദു, സഹോദരി: രേഷ്മ.

Related Articles

Back to top button
error: Content is protected !!