Thodupuzha

ട്രക്കിംഗ് നിരോധനം.

തൊടുപുഴ: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ നടത്തുന്ന ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവയ്ക്ക് നിരോധനം.

 

വിനോദസഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തിലുള്ള ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ ഇന്നലെ മുതലാണ് ദുരന്ത നിവാരണ നിയമം 2005 പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചത്.

 

ട്രക്കിംഗിനിടെ മലന്പുഴ ചെറാട് മലയിടുക്കിൽ ബാബു എന്ന യുവാവ് മലയിടുക്കിൽ കുടുങ്ങിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രക്കിംഗ് നിരോധിക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടത്. ട്രക്കിംഗിന് കർശന നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും കൊണ്ടുവരാനും വനംവകുപ്പ് തീരുമാനിച്ചു.

 

വന്യമൃഗങ്ങളുടെ സാന്നിധ്യം കുറഞ്ഞയിടങ്ങളിൽ മാത്രം ട്രക്കിംഗിന് അനുമതി നൽകിയാൽ മതിയെന്ന നിർദേശവും നടപ്പിലാക്കും. വനംവകുപ്പ് നിർദേശിക്കുന്ന ഇടങ്ങളിൽ മാത്രമേ ട്രക്കിംഗ് അനുവദിക്കൂ. ട്രക്കിംഗിനെത്തുന്നവർ സർക്കാർ ഡോക്ടർ നൽകുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സംവിധാനങ്ങൾ, ഭക്ഷണം, വെള്ളം എന്നിവ കരുതണം. ഓണ്‍കോളിൽ ഡോക്ടറുടെ സാന്നിധ്യവും ഉറപ്പാക്കിയിരിക്കണം. ട്രക്കിംഗിനായി മുഴുവൻ വ്യക്തിവിവരങ്ങളും തിരിച്ചറിയൽ രേഖയും നൽകി മുൻകൂർ അപേക്ഷിക്കണം.

 

ട്രക്കിംഗിന് അനുമതിയില്ലാത്ത സ്ഥലങ്ങളാണ് വനംവകുപ്പിന്‍റെ അധീനതയിലേറെയും. എന്നാൽ, ഇക്കാര്യത്തിൽ കൃത്യമായൊരു മാർഗനിർദേശം ഇല്ലാത്തതിനാൽ അനധികൃത മലകയറ്റവും മറ്റും നിർബാധം തുടരുകയാണ്. വനംകുപ്പിന്‍റെ നിരോധിത മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. ഇക്കാര്യങ്ങൾ ഗൗരവമായി കണ്ടാണ് കൃത്യമായ നിയന്ത്രണങ്ങളും മാർഗനിർദേശവും കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

 

ട്രക്കിംഗിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുള്ള ഇന്ത്യൻ മൗണ്ടനിയറിംഗ് അസോസിയേഷൻ, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻസ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!