Thodupuzha

വധശ്രമ കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി:ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

തൊടുപുഴ: ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമ കേസിലെ പ്രതി ആറുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം പെരുമറ്റത്ത് മാളിയേക്കല്‍ താഴത്തുവീട്ടില്‍ സുബിന്‍ സെയ്ദ് മുഹമ്മദ് (37) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. 2016 ഡിസംബര്‍ 17രാത്രിയിലാണ് സംഭവം. തൊടുപുഴ മണവാട്ടി ഓട്ടോസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനെ ഏഴ് പേരടങ്ങുന്ന സംഘമായെത്തി കാറില്‍ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ച് തുണിയില്‍ പൊതിഞ്ഞ ഇരുമ്പുകട്ടയ്ക്ക് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസിലെ പ്രതികളിലൊരാളാണ് സുബിന്‍. വര്‍ഷങ്ങളായി ഒളിവിലായിരുന്നു. ഇയാളെ 2016ല്‍ ജാമ്യത്തിലിറക്കിയ രണ്ടുപേര്‍ക്ക് രണ്ട് ലക്ഷത്തോളം പിഴ ചുമത്താന്‍ തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവെച്ചിരുന്നു. ജാമ്യക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കോതമംഗലം ബസ് സ്റ്റാന്‍ഡില്‍നിന്ന് തൊടുപുഴ അഡീഷണല്‍ എസ്.ഐ ജയിംസ് ആന്റണി പ്രതിയെ അറസ്റ്റ് ചെയ്തത്. സുബിനെ കൂടാതെ മറ്റൊരു പ്രതിയും ഇത്തരത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!