കാട്ടാന, കാട്ടുപോത്ത്, പുലി; ഭയന്ന് വിറച്ച് ജീവിതം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/1963160-wild-animal.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: അരിക്കൊമ്പനെ പിടികൂടി മാറ്റാനുള്ള നടപടികൾ നീണ്ടുപോകുന്നതിനിടെ ജില്ലയുടെ വിവിധയിടങ്ങളിൽ വന്യമൃഗ ശല്യം തുടരുന്നു. ചൊവ്വാഴ്ച പുലർച്ചയും അരിക്കൊമ്പൻ ഒരു വീട് തകർത്തു. പിഞ്ചുകുഞ്ഞുമായി വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. അതേസമയം, അരിക്കൊമ്പനെ പിടികൂടി കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ ആനയെ കൊണ്ടുവരുന്നതിനെച്ചൊല്ലി പറമ്പിക്കുളടത്തടക്കം ജനകീയ പ്രതിഷേധം ഉടലെടുത്തത് ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. അതേസമയം, കാട്ടാനകളെ കൂടാതെ മൂന്നാർ, കട്ടപ്പന എന്നിവിടങ്ങളിലടക്കം പുലി, കാട്ടുപോത്ത് എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇറങ്ങി ജനങ്ങൾക്ക് വെല്ലുവിളി ഉയർത്തുകയാണ്. മൂന്നാർ മേഖലയിലടക്കം നിരവധി പേരുടെ കാലികളെയും മറ്റുമാണ് വന്യമൃഗങ്ങൾ ഇറങ്ങി കൊന്നുതിന്നുന്നത്. കൃഷി ദേഹണ്ഡങ്ങളും നശിപ്പിച്ചാണ് ഇവയുടെ വിളയാട്ടം. ഇത്രയേറെ മനുഷ്യജീവനുകൾ ഇല്ലാതാക്കി നഷ്ടംവരുത്തുന്ന വന്യമൃഗങ്ങളുടെ ശല്യത്തിനെതിരെ ശാശ്വത പരിഹാരം ഉണ്ടാക്കാൻ കഴിയാത്തതെന്തെന്നാണ് നാട്ടുകാരുടെ ചോദ്യം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)