ChuttuvattomThodupuzha

കാട്ടുപന്നികളുടെ അക്രമണം പെരുകുന്നു; കര്‍ഷകര്‍ ആശങ്കയില്‍

തൊടുപുഴ: കര്‍ഷകരുടെ സ്വപ്നങ്ങള്‍ കാട്ടുപന്നികള്‍ തകര്‍ക്കുമ്പോഴും അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പഞ്ചായത്തുകള്‍ ആവശ്യമായ പണം മുടക്കാന്‍ തയ്യാറാകാത്തതിനാല്‍ പന്നിശല്യത്തിന് ഇനിയും തീരുമാനമായില്ല. പന്നിയെ വെടിവെക്കാന്‍ പരിശീലനവും കൊല്ലാന്‍ ലൈസന്‍സുളള തോക്ക് കൈവശമുള്ളവര്‍ ജില്ലയിലുണ്ടെങ്കിലും ഇവരെക്കെ വെറുതെയിരുപ്പാണ്. കര്‍ഷകര്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പഞ്ചായത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മാത്രമേ വെടിപൊട്ടു എന്ന അവസ്ഥയാണുള്ളത്. കര്‍ഷകരോട് വൈരാഗ്യം തീര്‍ക്കുംവിധം വാഴയും, തെങ്ങും, ചേമ്പും, കപ്പയുമെല്ലാം കുത്തിമറിച്ചിടും. വേലികള്‍ തകര്‍ത്ത് കൃഷിയിടത്തില്‍ കടന്നാല്‍പ്പിന്നെ അവിടം നശിപ്പിച്ചേ കാട്ടുപന്നികള്‍ മടങ്ങുകയൊളളു.കര്‍ഷകര്‍ കൃഷിതന്നെ ഉപേക്ഷിക്കും വിധമുള്ള ശല്യമാണ് അടിക്കടി ഉണ്ടാകുന്നത്.

Related Articles

Back to top button
error: Content is protected !!