ArakkulamChuttuvattomVelliyamattom

അറക്കുളത്തും വെള്ളിയാമറ്റത്തും പെയ്തിറങ്ങിയത് വന്‍ ദുരിതം

മൂലമറ്റം : വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആരംഭിച്ച തീവ്രമഴ അറക്കുളം, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ വ്യാപകമായ നാശം വിതച്ചു. ചേറാടിയില്‍ ഉരുള്‍പൊട്ടി മൂലമറ്റം-ചേറാടി റോഡ് തകര്‍ന്നു. ഉരുള്‍പൊട്ടി വെള്ളമൊഴുക്ക് ശക്തമായതിനെത്തുടര്‍ന്ന് താഴ്‌വാരം കോളനിപാലം കര കവിഞ്ഞൊഴുകി. ഇവിടെ കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറുകയും മന്ത്രിയുടെ നിര്‍ദേശപ്രകാരം സംരക്ഷണ ഭിത്തി നിര്‍മിക്കുകയും ചെയ്‌തെങ്കിലും ഉരുള്‍പൊട്ടിയൊഴുകിയ മലവെള്ളം സംരക്ഷണഭിത്തിക്ക് മുകളിലൂടെ കവിഞ്ഞൊഴുകി. രാത്രിയില്‍ത്തന്നെ മന്ത്രി റോഷി അഗസ്റ്റിനും പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. വിനോദ്, വാര്‍ഡ് മെംബര്‍ ഉഷ ഗോപിനാഥ് എന്നിവരും സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.  അറക്കുളം അഞ്ചാനിമലയിലും ഉരുള്‍പൊട്ടലുണ്ടായി.

അഞ്ചാനിക്കല്‍ റെജിയുടെ പുരയിടത്തില്‍ ഉരുള്‍പൊട്ടി റബര്‍, കാപ്പി, കൊക്കോ, കമുക്, കുരുമുളക്, മരച്ചീനി, വാഴ എന്നിവ ഉള്‍പ്പെടെ രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. മൂലമറ്റം ടൗണിന് സമീപമുള്ള തോടുകള്‍ കരകവിഞ്ഞൊഴുകി ടൗണ്‍ വെള്ളത്തില്‍ മുങ്ങി.  അറക്കുളം പുത്തന്‍പള്ളി, കോട്ടയംമുന്നി, ആലാനിക്കല്‍തോട്ടം എന്നിവിടങ്ങളിലെ ജലനിധി ഗ്രൂപ്പുകളുടെ കിണറും മൂന്ന് പമ്പ് സെറ്റുകളും വെള്ളത്തില്‍ ഒഴുകിയെത്തിയ തടി ഇടിച്ച് തകര്‍ന്നു. പന്നിമറ്റം, പൂച്ചപ്ര , ദേവരുപാറ, എടാട്, പുത്തേട് എന്നി സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി വന്‍ നാശനഷ്ടമുണ്ടായി. പുത്തേട് ഉണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാഞ്ഞാര്‍-വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു.  ഉരുള്‍പൊട്ടിയൊഴുകിയതിനെത്തുടര്‍ന്ന് റോഡില്‍ വന്നടിഞ്ഞ കല്ലും മണ്ണും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്നുണ്ടായ ഇടുക്കി റോഡിലെ തടസങ്ങള്‍ ഭാഗികമായി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാടത്തില്‍ അനുജമോളെ മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു.

Related Articles

Back to top button
error: Content is protected !!