Thodupuzha

പതിമൂന്നുകാരിയെ ബലാത്സംഗം  ചെയ്ത പ്രതിക്ക് ഏഴുവര്‍ഷം തടവ്

തൊടുപുഴ: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഏഴുവര്‍ഷം തടവും 30,000 രൂപ പിഴയും. കീഴാന്തൂര്‍ സ്വദേശി ഗോവിന്ദരാജിനെ(25)യാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ജി വര്‍ഗീസ് ശിക്ഷിച്ചത്.

ബലാത്സംഗത്തിന് ഏഴുവര്‍ഷവും 25,000 രൂപ പിഴയും ലൈംഗികാതിക്രമത്തിന് രണ്ടുവര്‍ഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. തടവ് ഏഴുവര്‍ഷം അനുഭവിച്ചാല്‍ മതി. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ നിന്നും അരലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു.

2015ല്‍ മറയൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ് സനീഷ് ഹാജരായി.

Related Articles

Back to top button
error: Content is protected !!