ChuttuvattomCrimeThodupuzha

കൈക്കൂലി കേസ്: തൊടുപുഴ സ്വദേശിയായ ഗ്രേഡ് എസ്‌ഐയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ

തൊടുപുഴ: കൈക്കൂലി വാങ്ങിയ കേസില്‍ കോതമംഗലം ഗ്രേഡ് എസ്.ഐയ്ക്ക് 5വര്‍ഷം തടവും പിഴയും.  തൊടുപുഴ കാരീക്കോട് പൊടിപാറയ്ക്കല്‍ പി.എസ് മുഹമ്മദ് അഷറഫിനെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി രാജു ശിക്ഷിച്ചത്. പ്രതിയക്ക് 5വര്‍ഷം തടവും 65000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2012 ഡിസംബറിലാണ് കേസിനാസ്പതമായ സംഭവം നടന്നത്. പിണ്ടിമന സ്വദേശിയായ മല്ലികശ്ശേരി ബേബി മാണിയാണ് പരാതിക്കാരന്‍. കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് പരാതിക്കാരനെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടതിയില്‍ നിന്ന് ജാമ്യം എടുക്കുന്നതിന് 10000 രൂപ ചിലവാകുമെന്നും, ഈ തുക പ്രതിക്ക് നല്‍കിയാല്‍ കേസ് ദുര്‍ബലപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും 5000 രൂപ കൈക്കൂലി വാങ്ങിയതിനാണ് എറണാകുളം വിജിലന്‍സ് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്ത്. എറണാകുളം വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിമാരായ ജെയിംസ് ജോസഫ്, ഒ.ഡി ബാലസുബ്രമണ്യന്‍, എം.എന്‍ രമേശ്, എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂട്ടര്‍മാരായ ഉഷാകുമാരി കെ, സരിത വി.എ എന്നിവരാണ് ഹാജരായത്.

Related Articles

Back to top button
error: Content is protected !!