കഞ്ചാവ് കടത്ത് കേസ് ; പ്രതിക്ക് നാലു വർഷം കഠിന തടവും പിഴയും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/08/WhatsApp-Image-2023-08-16-at-08.04.02.jpeg?resize=780%2C470&ssl=1?v=1692198260)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയ്ക്ക് നാലു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. നെയ്യാറ്റിന്‍കര വിഴിഞ്ഞം ഹൗസ് നമ്പര്‍ 228 ല്‍ പനനിന്നവിളതൊഴിച്ചില്‍ സഫറുള്ള ഖാനെ (32) ആണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ജഡ്ജി കെ.എന്‍.ഹരികുമാര്‍ ശിക്ഷിച്ചത്. 2017 ജൂണ്‍ അഞ്ചിന് തൊടുപുഴ- മുട്ടം റൈഫിള്‍ ക്ലബ് റോഡില്‍ നിന്ന് ഒരു കിലോ കഞ്ചാവ് പിടികൂടിയ കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ഉള്‍പ്പെട്ട സംഘം എക്‌സൈസ് സംഘത്തെ മാരകായുധങ്ങളുമായി ആക്രമിച്ച് രക്ഷപെടാനും ശ്രമിച്ചിരുന്നു. കേസിലെ ഒന്നും മൂന്നും നാലും പ്രതികളെ 2021 ജൂലൈ 16ന് കോടതി ശിക്ഷിച്ചിരുന്നു. പ്രതികള്‍ ഉപയോഗിച്ച മാരകായുധങ്ങളും കോടതി തെളിവായി സ്വീകരിച്ചിരുന്നു. അടിമാലി എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്ന എം.എസ്. ജനീഷും സംഘവും ചേര്‍ന്ന് പിടി കൂടിയ കേസില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.പി. ജീസണ്‍ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.രാജേഷ് ഹാജരായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)