Thodupuzha

മോദി പ്രധാനമന്ത്രി ആണോ പ്രധാന തന്ത്രി ആണോ: സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍

തൊടുപുഴ: മോദി പ്രധാനമന്ത്രി ആണോ പ്രധാന തന്ത്രി ആണോ എന്ന് സംശയമാണെന്ന് സി.പി.എം പി.ബി അംഗം എ. വിജയരാഘവന്‍. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സി.പി.എം ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നല്ല പൂജാരിയാണ്. ഒരവസരം കിട്ടിയാല്‍ അപ്പോള്‍ തന്നെ പൂജ ചെയ്യും. ബാബറി മസ്ജിദ് പൊളിച്ചിടത്ത് പണിയുന്ന അമ്പലത്തില്‍ തറക്കല്ലിട്ട് പൂജ നടത്തുന്നത് മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ന്യൂനപക്ഷങ്ങള്‍ എത്ര വേദനയോടെയാണിത് കണ്ട് നില്‍ക്കുന്നത്. ഇന്ത്യയുടെ മതേതരത്വം തകര്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ആര്‍.എസ്.എസിന്റെ മുന്‍ഗണനകള്‍ മാത്രം നടപ്പാക്കുന്ന സര്‍ക്കാരാണ് ഇന്ത്യയിലുള്ളത്. ശതകോടീശ്വരന്മാരുടെ പിന്തുണയോടെ രാജ്യത്തെ വര്‍ഗീയവത്കരിക്കുകയാണ് മോദി. ബി.ജെ.പി പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തു. കേരളത്തിനു പുറത്തുനിന്ന് ബി.ജെ.പി ഹോള്‍സെയിലായി എം.എല്‍.എമാരെ വാങ്ങുകയാണ്. അതൊന്നും രാഹുല്‍ഗാന്ധി കാണുന്നില്ല. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയ അവസരമാണ് ഭാരത് ജോഡോ യാത്രയെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, നേതാക്കളായ എം.എം. മണി എം.എല്‍.എ, വി.വി. മത്തായി, ടി.ആര്‍. സോമന്‍, ശിവന്‍ നായര്‍, പി.പി. സുമേഷ്, സനീഷ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!