Thodupuzha

ഇല്ലികൾ വെട്ടിനീക്കി; ഇനി പേടിക്കാതെ യാത്രചെയ്യാം

തൊടുപുഴ: ആലക്കോട് പഞ്ചായത്തിലെ കോളപ്ര-ആനക്കയം റോഡിന്‍റെ ഇരുവശവും വളർന്നുനിന്ന ഇല്ലികൾ വെട്ടിനീക്കി. എംവിഐപി സൂപ്രണ്ടിംഗ് എൻജിനീയറുടെ നിർദേശത്തെത്തുടർന്നാണ് എംവിഐപി അധികൃതരുടെ മേൽനോട്ടത്തിൽ ഇന്നലെ ജെസിബി ഉപയോഗിച്ച് ഇല്ലികൾ പിഴുതുമാറ്റിയ ശേഷം വെട്ടിനീക്കിയത്.  വാഹന ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്ന രീതിയിൽ ഇല്ലികൾ പടർന്നു പന്തലിച്ചു നിൽക്കുന്നതു സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുന്ന റോഡിൽ റോഡിലേക്ക് ചാഞ്ഞ് ഇല്ലികൾ നിന്നത് അപകടത്തിനു കാരണമാകുന്നതായി ചൂണ്ടിക്കാട്ടി പ്രദേശവാസിയായ സുബിൻ പഴയിടത്തിന്‍റെ നേതൃത്വത്തിൽ അധികൃതർക്ക് പരാതിയും നൽകിയിരുന്നു. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്‍റെ സാമൂഹ്യ വനവത്കരണത്തിന്‍റെ ഭാഗമായാണ് റോഡിനിരുവശവും ഇല്ലിത്തൈകൾ നട്ടു പിടിപ്പിച്ചത്. എംവിഐപിയുടെ അധീനതയിലുള്ള ഇൻസ്പെക്ഷൻ റോഡിന്‍റെ വശങ്ങളിലാണ് തൈകൾ നട്ടു പിടിപ്പിച്ചത്.  തൈകൾ വളർന്ന് വലുതായതോടെയാണ് ഗതാഗതത്തിനു തടസമായത്. കാറ്റും മഴയും ഉള്ളപ്പോൾ ഇത് കൂടുതൽ റോഡിലേക്ക് ചായുന്നത് കാൽനടയാത്ര പോലും ദുഃസഹമാക്കിയിരുന്നു. വർഷങ്ങൾക്കു മുന്പാണ് സാമൂഹ്യ വനവത്കരണത്തിന്‍റെ ഭാഗമായി ഒരു കിലോമീറ്റർ ദൂരത്തിൽ ഇല്ലിതൈകൾ നട്ടു പിടിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!