ChuttuvattomThodupuzha

ഉൾക്കണ്ണിലെ വെളിച്ചത്തിൽ നിരഞ്ജനയ്ക്ക് മികച്ച വിജയം

വാഴക്കുളം : പ്രകൃതിയുടെ താളവും ചടുലതയും മനോഹാരിതയും ഉൾക്കണ്ണിലെ വെളിച്ചത്തിൽ ഹൃദിസ്ഥമാക്കി സംഗീത വേഗത്തിൽ ലയിപ്പിച്ച് പി.എസ്. നിരഞ്ജന നേടിയത് തിളക്കമാർന്ന വിജയം. ആനിക്കാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കല്ലൂർക്കാട് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിനും ലളിതഗാനത്തിനും എ ഗ്രേഡിൽ രണ്ടാം സ്ഥാനത്തെത്തിയ പതിമൂന്നുകാരിക്ക് തൊട്ടും കേട്ടും അറിയുന്നതാണ് ചുറ്റിലേയും ലോകം. ജന്മനാ കാഴ്ചയില്ലാതെ ഇരട്ടകളിലൊന്നായി പിറന്ന നിരഞ്ജനയിലെ സംഗീതാഭിമുഖ്യം അറിഞ്ഞതോടെ ഒന്നാം ക്ലാസ് മുതൽ സംഗീതം പഠിപ്പിക്കാൻ തുടങ്ങി. മുല്ലയ്ക്കൽ സുഗുണൻറെ കീഴിലാണ് സംഗീത പഠനം.

കദളിക്കാട് വിമലമാതാ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നിരഞ്ജന, മണക്കാട് കുന്നത്തുപാറ പാല തോട്ടത്തിൽ സന്തോഷിന്റെയും ശ്യാമയുടെയും മകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് പഠനനിലവാരം പുലർത്തുന്നതായി അധ്യാപകർ പറഞ്ഞു. ഇരട്ടകളിലെ സഹോദരൻ നീരജ് ഇരി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഫുട്ബോളിലാണ് നീരജന കമ്പം.

Related Articles

Back to top button
error: Content is protected !!