Thodupuzha

ഡ്രൈവര്‍ക്കൊപ്പം ഓട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയില്ല :ഹൈകോടതി

മൂവാറ്റുപുഴ : ഡ്രൈവര്‍ക്കൊപ്പം ഓട്ടോറിക്ഷയുടെ മുന്‍സീറ്റിലിരുന്ന് സഞ്ചരിക്കുന്ന യാത്രക്കാരന് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ടാവില്ലെന്ന് ഹൈകോടതി.ഗുഡ്സ് ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ സീറ്റ് പങ്കിട്ട് യാത്രചെയ്യുന്നതിനിടെ അപകടത്തില്‍ പരിക്കേറ്റ മംഗലാപുരം സ്വദേശി ഭീമക്ക് നഷ്ടപരിഹാരം നല്‍കണമെന്ന മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രൈബ്യൂണലിെന്‍റ ഉത്തരവിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റ ഉത്തരവ്.കാസര്‍കോട് സ്വദേശി ബൈജുമോന്‍ ഗുഡ്സ് ഓട്ടോയില്‍ നിര്‍മാണ സാമഗ്രികളുമായി പോകുമ്പോള്‍ 2008 ജനുവരി 23ന് ഉച്ചക്കുണ്ടായ അപകടത്തിലാണ് ഒപ്പംകയറിയ ഭീമക്ക് അപകടമുണ്ടായത്. 1.50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീമ നല്‍കിയ ഹരജി അനുവദിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.ഡ്രൈവറുടെ സീറ്റില്‍ അനധികൃതമായി ഇരുന്ന് യാത്ര ചെയ്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന കമ്പനിയുടെ വാദം കോടതി അനുവദിച്ചു. നഷ്‌ടപരിഹാരം നല്‍കാനുള്ള ബാധ്യത ഒാട്ടോ ഡ്രൈവറും ഉടമയുമായ ബൈജുമോനാണെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!