ChuttuvattomThodupuzha

സ്കൂളിനു സമീപം പൈപ്പ് പൊട്ടി; തകരാർ പരിഹരിക്കൽ വിനയായി

തൊടുപുഴ: സ്കൂളിനു സമീപം പൈപ്പ് പൊട്ടി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ദുരിതമായി മാറിയിട്ടും തകരാർ ശാശ്വതമായി പരിഹരിക്കാതെ വാട്ടർ അഥോറിറ്റിയുടെ അനാസ്ഥ. തകരാർ പരിഹരിക്കാൻ കഴിഞ്ഞ ദിവസം വാട്ടർ അഥോറിറ്റി നടത്തിയ അറ്റകുറ്റപ്പണിയാകട്ടെ കൂടുതൽ വിനയായി മാറി. തൊടുപുഴ വിമല പബ്ലിക് സ്കൂളിനു സമീപമാണ് ദിവസങ്ങളോളമായി പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകുന്നത്.  കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസിൽനിന്നു മുതലിയാർമഠത്തിനുള്ള റോഡിൽ സ്കൂളിന്‍റെ എൽപി, കെജി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കു സമീപമാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡിലാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. കൂടാതെ ദിവസേന സ്കൂൾബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്.

ദിവസങ്ങളായി പൈപ്പ് പൊട്ടിയൊഴുകി വെള്ളം പാഴായതിനെത്തുടർന്നാണ് വാട്ടർ അഥോറിറ്റി കഴിഞ്ഞ ദിവസം ഇവിടെ റോഡ് പൊളിച്ച് അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണിക്കു ശേഷം കുഴി മൂടുകയും ചെയ്തു. എന്നാൽ, ഇവിടെ പഴയതിലും ശക്തമായാണ് ഇപ്പോൾ വെള്ളം പുറത്തേക്ക് ഒഴുകുന്നത്. വെള്ളം കുത്തിയൊഴുകി റോഡ് തകർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം കുത്തിപ്പൊളിച്ച റോഡിലെ കുഴി ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിത്തിരിക്കുന്നതു മൂലം വിദ്യാർഥികൾ സഞ്ചരിക്കുന്ന റോഡിൽ അപകടസാധ്യതയും കൂടിയിട്ടുണ്ട്.  വാട്ടർ അഥോറിറ്റി അടിയന്തരമായി തകരാർ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

Related Articles

Back to top button
error: Content is protected !!