Thodupuzha

പാർക്കിംഗ് ഗ്രൗണ്ടിൽ മത്സ്യാവശിഷ്ടം, നാട്ടുകാർ പ്രതിഷേധിച്ചു

തൊടുപുഴ: മത്സ്യാവശിഷ്ടങ്ങൾ കയറ്റിയ വാഹനത്തിൽ നിന്ന് അവശിഷ്ടങ്ങൾ ചീഞ്ഞ് ദുർഗന്ധം പരന്നതോടെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് വാഹനം നഗരസഭാ ആരോഗ്യ വിഭാഗവും പോലീസും സ്ഥലത്തെത്തി പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം കാഞ്ഞിരമറ്റം റോഡിൽ മാരിയിൽ ലോഡ്ജിന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിലാണ് സംഭവം. മൂപ്പിൽക്കടവ് പാലത്തിന് സമീപമുള്ള മത്സ്യസ്റ്റാളിലെ അവശിഷ്ടങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസത്തെ അവശിഷ്ടങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.

രാവിലെ മുതൽ പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. എന്നാൽ, ഇതിന്‍റെ ഉറവിടം പ്രദേശവാസികൾക്ക് മനസിലായില്ല. വൈകുന്നേരമായതോടെ ദുർഗന്ധം വർധിച്ചു. വാഹനത്തിൽ നിന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് മനസിലായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ആദ്യം പോലീസെത്തി. തുടർന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എത്തിയത്.

പതിവായി മത്സ്യാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനായി കൊണ്ടുപോകുന്ന വാഹനത്തിൽ കഴിഞ്ഞ ദിവസം ഇവ കയറ്റാൻ കഴിഞ്ഞില്ല. ഇന്നലെ കയറ്റിവിടാനായി ഇരുന്നതാണെന്ന് നടത്തിപ്പുകാർ നഗരസഭ അധികൃതരോട് പറഞ്ഞു. മറ്റൊരാളുടെ ലൈസൻസിലാണ് സ്ഥാപനം നടത്തുന്നതെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. മത്സ്യാവശിഷ്ടങ്ങൾ നീക്കിയ ശേഷമാണ് വാഹനം നഗരസഭ പിടിച്ചെടുത്തത്. അടുത്ത ദിവസം തുടർനടപടി സ്വീകരിക്കും.

Related Articles

Back to top button
error: Content is protected !!