ChuttuvattomCrimeThodupuzha

പന്ത്രണ്ടുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം;പ്രതിയ്ക്ക് എട്ടു വര്‍ഷം കഠിന തടവും 35000 രൂപ പിഴയും

തൊടുപുഴ: പന്ത്രണ്ടുകാരിയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയ്ക്ക് എട്ടു വര്‍ഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ. ആലക്കോട് അഞ്ചിരി കാരക്കുന്നേല്‍ ജോസുകുട്ടിയെ (60) ആണ് തൊടുപുഴ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫ് ശിക്ഷിച്ചത്.

2018-ജൂണ്‍ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ലൈംഗികാതിക്രമം നടത്തിയതിന് നാലു വര്‍ഷം കഠിന തടവും അതിക്രമിച്ചു കയറിയതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും ഓരോ വര്‍ഷം വീതം കഠിന തടവും അയ്യായിരം രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button
error: Content is protected !!